കരിമ്പനകൾ പോലും ചുവന്നു പോകുന്ന പാലക്കാടൻ ചൂടില്‍, വെയിലത്തു ഉണക്കാനിട്ട ചുവന്ന വള്ളിട്രൌസറിന്റെ തുളകളിലൂടെ ചോർച്ചകളുണ്ടാവുന്നുണ്ടെന്നു തെളിയിച്ച തിരഞ്ഞെടുപ്പുകാലമാണിത്. ഊർദ്ധ്വൻ വലിച്ചു കിടക്കുന്ന അമ്മാമ്മയെ വരെ പോളിങ്ങ് ബൂത്തിലേയ്ക്കു പൊക്കിയെടുത്തുകൊണ്ടുവരുന്ന പാർട്ടിസിപ്പേറ്ററി ജനാധിപത്യത്തിന്റെ ലിമിറ്റഡ് ടൈം ഓഫറുകാർ എക്സിറ്റ് പോളിൽ ഫലങ്ങള്‍ തങ്ങള്‍ക്കനുകൂലമല്ലെന്ന് അറിയുന്ന മാത്രയില്‍ അത് വരെ അടക്കിപ്പിടിച്ച തുക്കടവിപ്ലവവീര്യവും തെറിസമ്പത്തും അക്രമവാസനയും പുറത്തെടുക്കയാണ് പതിവ്. കൊടിയൂരി പിടിച്ച് സംസ്ഥാനവും പോലീസിനേയും ഭരിക്കുന്ന ഗുണ്ടകൾ ഉള്ളപ്പോൾ കയ്യില്‍ ഇരുന്നു പൊട്ടുന്ന ബോംബും, വിഷുകഴിഞ്ഞുള്ള വിഷുപ്പടക്ക നിര്‍മ്മാണവും തേച്ച് മാച്ചു കളയാന്‍ എളുപ്പമാണല്ലോ.
കേരളം ആവർത്തിച്ചുകണ്ടിട്ടുള്ള രാഷ്ട്രീയ്ര പൊറാട്ടുനാടകങ്ങളിലെ ഈ ചുവപ്പൻ തുക്കടവീര്യവും തെറിസമ്പത്തും ബ്ലോഗ്ഗന്നൂര്‍ താലൂക്കിലെ സഖാക്കള്‍ക്കും പുത്തിരിയില്ല എന്നു ഈയടുത്ത് ഒന്നുകൂടി കാണിച്ചു തന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതിനു മുന്‍പ് ജനബോക്സറെ ഇറക്കി കളിച്ചവര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ചെയെന്ന് കേട്ടതോട് കൂടി പരിഭ്രാന്തരായി. മുക്രിയിട്ടോടുന്ന കാളകളെ ഭയന്ന് ചിതറിയോടുന്ന ജനക്കൂട്ടത്തെപ്പോലെ നാലു പാടും പാഞ്ഞ് നടന്ന് വീണ്ടും വീണ്ടും ഇവര്‍ അംഗബലം ഉറപ്പ് വരുത്തുകയാണ്. അതു മാത്രമോ നാട്ടിയ ചെങ്കൊടികളില്‍ ത്രിവര്‍ണ്ണം അലിഞ്ഞ് ചേര്‍ന്നാല്‍ പിന്നീട് വരുന്ന നാണക്കേടുകളില്‍ നിന്ന് സമര്‍ത്ഥമായി ഒഴിയുവാന്‍ ഇപ്പോള്‍ മദമിളകിയേ പറ്റൂ. പറശ്ശിനിക്കടവിലെ പാമ്പുകളെ തല്ലിക്കൊന്ന വിപ്ലവവീര്യമുള്ള, പുതിയ കോർപ്പറേറ്റ് നാലുകെട്ടുകൾക്കുള്ളിലെ ചുവപ്പു പട്ടുടുത്ത കാരണവന്മാര്‍, കാനഡയില്‍ നിന്നു വന്ന കാന്‍സര്‍ സെന്ററിലെ റേഡിയേഷന്‍ റൂമിലെ തണുപ്പുതട്ടിയതിൽ ഊറിക്കൂടിയ കഫക്കെട്ട് വീറോടെ നെഞ്ചില്‍ നിറക്കുന്നവരാണ്.
മതത്തിന്റെ വിഷ വിത്തുപാകി ജനത്തെ കബളിപ്പിക്കുന്ന മതാധിപത്യത്തിന്റെ കാവൽക്കാരെ തച്ചുടക്കാൻ പാഠപുസ്തകത്തിൽ മതേതരത്വം പ്രഖ്യാപിക്കപ്പെട്ടതിനു ജനം കൊടിയുടെ നിറം നോക്കാതെ ഒന്നായി അണിചേരുമെന്നു ഓർക്കാത്തതിന്റെ ഈർഷ്യയിലാവണം രഹസ്യ യോഗങ്ങളും രഹസ്യ ചർച്ചകളും സജീവമാക്കിയത്. സുതാര്യമല്ലാത്ത അത്തരം നീക്കങ്ങളെ ജനം പാടെ അവഗണിക്കുകയും സ്വതന്ത്രമായ ചിന്താബോധത്തോടെ അവരവരുടെ സിദ്ധാന്തങ്ങളും എതിർപ്പുകളും മറന്നു ഒരു രാഷ്ട്രീയത്തിനു വേണ്ടി നിലകൊണ്ടു. ഉദ്ദേശശുദ്ധിയില്‍ സന്ദേഹങ്ങളുണ്ടായിട്ടും അനീതിക്ക് കൊടിയുടെ നിറമില്ല എന്ന് മനസ്സിലാക്കി ജനം ഉറച്ച് നിന്നു. മതേതരത്വമെന്ന പാഠപുസ്തക രാഷ്ട്രീയത്തിന്റെ തനിനിറം പലപ്പോഴും സമര്‍ത്ഥമായി ഒളിപ്പിച്ച് വെച്ചിരുന്നത് വെളിപ്പെട്ടത്, ബൌദ്ധികമായി പ്രശ്നത്തെക്കുറിച്ച് തുറന്ന ചര്‍ച്ചയാരംഭിച്ച ഒരു ബ്ലോഗില്‍ സിപിഎം എന്ന പാര്‍ട്ടിയുടെ പ്രൊപ്പഗാന്റക്കാര്‍ സ്നേഹപൂര്‍വ്വം ബൌദ്ധികമടവാളുമായി ഇറങ്ങിയപ്പോഴാണ്. എന്നിട്ടും ജനം പക്ഷങ്ങളെടുക്കാതെ നിലകൊണ്ടു.
മതേതരത്വത്തിന്റെ അപ്പോസ്തലന്മാരായി ആളുകളിച്ചാൽ മലപ്പുറത്ത് സീറ്റ് പോകുമെന്ന് പാര്‍ട്ടി ഇന്റലിജൻസിനു ബോധ്യം വന്നതോടെ പാഠപുസ്തകങ്ങള്‍ അവര്‍ തന്നെ വാരിക്കൂട്ടി പുതിയവ അച്ചടിക്കുകയായി. ഏ.കെ.ജി ഭവനിൽ നിന്നും ആൾദൈവങ്ങളാൽ ആശീർവദിക്കപ്പെട്ടു വരുന്ന വിപ്ലവകാവ്യങ്ങൾക്കു മറുമൊഴിയുണ്ടോ? മാറ്റിയ പാഠപുസ്തകങ്ങളെക്കുറിച്ച് വേവലാതിപ്പെടാതെ പെട്ടെന്ന് ചര്‍ച്ച നിറുത്തി മൂടും തട്ടി എഴുന്നേറ്റുപോവാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പാര്‍ട്ടി എന്തു ചെയ്യുന്നുവോ അതുമാത്രമാണ് മതേരത്വം, അത് മാത്രമാണ് ശരി എന്ന് ബുദ്ധി അടിയറവെച്ച് ജീവിക്കുന്നവര്‍ക്ക് അങ്ങിനെയൊരു തലവിധിയാണ്. മതേതരത്വം ഒരു വിതുമ്പൽ പോലുമില്ലാതെ കമ്മ്യൂണിസ്റ്റ് റോമാന്റിസിസ്റ്റുകൾക്കു വെള്ളമടിക്കുമ്പോൾ തൊട്ടുനക്കാൻ പാകത്തിൽ കുപ്പിയിലടച്ച് വയ്ക്കപ്പെടുകയാണുണ്ടായത്. മദനിയെ കൂട്ടിക്കൊണ്ട് വന്ന് വിശുദ്ധീകരിച്ച്, മതേതരത്വമെന്നാല്‍ മതങ്ങളിലെ ഫസ്റ്റ് ക്ലാസ്സ് മതപ്രസംഗം പറയുന്ന ഐസ്ഫ്രൂട്ട് മനുഷ്യരെ കൂട്ടുപിടിക്കേണ്ടതാണെന്നു ഘോരഘോരം പ്രസംഗിച്ചു നടക്കേണ്ട ഗതികേട് ഈ ഏറാന്മൂളികള്‍ക്കിന്നുണ്ട്. അര്‍.എസ്.എസ്സുകാരായ രാമന്‍പിള്ളമാരെ മടിയില്‍ ഇരുത്തി താലോലിക്കാനും ശശികളെ താമരയില്‍ പ്രതിഷ്ഠിച്ചിരുത്തുവാനും അവരധ്വാനിച്ചത് ചില്ലറയല്ല. എന്തു നേരില്‍ കാണുന്നു നടക്കുന്നു എന്നല്ലല്ലോ പണ്ടു മുതലേയുള്ള പാര്‍ട്ടി നയങ്ങള്‍, നാളെയിലേക്കുള്ള ഭയപ്പെടുത്തലിലല്ലേ അവര്‍ ജീവിച്ച് പോവുന്നത്?
കൈവിരലിലെ വോട്ടടയാളം ഉയർത്തിക്കാണിച്ചാൽ മാത്രം പോരാ ഓരോ പൗരന്റെ തലയ്ക്കുമുകളിലും വോട്ട് ഫോർ ബാഡ്ജൊട്ടിച്ചു ഒന്നും രണ്ടും കിഴിച്ചുനോക്കി പെട്ടിതുറക്കുമ്പോൾ വോട്ട് കണ്ടില്ലെങ്കിൽ തലതെറിച്ചേയ്ക്കാവുന്ന ബംഗാളിന്റെ കണ്ണൂർ അനുജന്മാരുടെ ആവർത്തനങ്ങൾ ബ്ലോഗുകളിലും വരുത്തുവാൻ ചിലർ അത്വധാനം ചെയ്തിരുന്നു. അരാഷ്ട്രീയവാദികളേ, കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ദുർന്നടുപ്പുകാരേ നിങ്ങളിനി മിണ്ടണമെങ്കില്‍ നിങ്ങളുടെ ഉടുതുണി പൊക്കിക്കാണിച്ചേ മതിയാവൂ എന്നവർ ഫത്വകള്‍ മുഴക്കി. ഉടുതുണി പറിച്ച് കൊടികള്‍ നാട്ടിയപ്പോള്‍ ജനം കൂടുമെന്ന് ഇവര്‍ കണക്കുകൂട്ടി, കൂക്കു വിളിക്കുമെന്ന് മനപ്പായസമുണ്ടു. ഒന്നും സംഭവിച്ചില്ല.
എനിക്കു രാഷ്ട്രീയമില്ലായെന്ന് പണ്ടൊരികല്‍ ഉറക്കെ പ്രഖ്യാപിച്ചിരുന്ന ഒരു ബ്ലോഗറോട് മാത്രം തികഞ്ഞ അച്ചടക്കത്തോടെ തികഞ്ഞ മാന്യതയോടെ ജനം ചോദ്യങ്ങള്‍ ആരാഞ്ഞു, ഉത്തരത്തില്‍ സംതൃപ്തരായി. ബാക്കിയുള്ള കൊടികള്‍ക്ക് കീഴില്‍ അളു കൂടിയില്ല. കൂടുമ്പോള്‍ കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ഓടിക്കാമായിരുന്നെന്ന മനപ്പായസങ്ങളില്‍ പാറ്റകള്‍ പറന്നു വീണു ചത്തുപൊങ്ങി. ജനാധിപത്യത്തില്‍ ഒരു പട്ടിക്കുഞ്ഞിനോടു പോലും ആര്‍ക്ക് വോട്ട് ചെയ്യുമെന്നോ ആര്‍ക്ക് വേണ്ടി വോട്ട് പിടിക്കണമെന്നോ പറയണമില്ലായെന്ന് കക്ഷത്തില്‍ മാത്രം രാഷ്ട്രീയം കാണുന്നവര്‍ക്ക് അറിയാതെ പോയി. ഉടുതുണി അഴിച്ച് അയയില്‍ തൂക്കുന്നതാണ് രാഷ്ട്രീയമെന്ന് പതപ്പിച്ച് വിടുന്ന വായകളില്‍ നിന്നു ഭീഷണിയുടേയും പുച്ഛത്തിന്റെയും സ്വരം മുഴങ്ങി. ഇതിനൊന്നും പുല്ലു വില പോലും കല്പിക്കാതെ തികഞ്ഞ സ്വാതന്ത്ര്യബോധ്യത്തില്‍ ജനാധിതപത്യത്തിന്റെ ഉത്തമബോധ്യത്തില്‍ ജനം ഉറച്ച് നിന്നു. ഇവരാകട്ടെ ഉടുതുണി അഴിച്ചു കാണിച്ചും പോയി ഭീഷണിക്കൊട്ട് ജനം വഴങ്ങുന്നുമില്ലായെന്ന് കണ്ട് അസ്വസ്ഥരായത് വെറുതെയല്ല. ഹിന്ദുവാണോ മുസ്ലീമാണോ എന്നറിയുവാന്‍ ഉടുതുണി അഴിച്ച് നോക്കി കൊല്ലുന്നവരുണ്ട്, അതിലൂടെ രാഷ്ട്രീയം സ്ഥാപിക്കുന്നവരുണ്ട്. അങ്ങിനെ ജനങ്ങളുടെ ഉടുതുണിയിലെ നിറം വെച്ച് ഒരു ഗ്യാസ് ചേമ്പറില്‍ തള്ളിക്കയറ്റി പുകക്കാമെന്ന് സ്വപ്നം കണ്ടതെല്ലാം നിമിഷം കൊണ്ടാണ് വിഫലമായത്. സഹിക്കുമോ?
പബ്ബുകളിലെ കൂടിക്കാഴ്ചകളില്‍ സംഘത്തലവന്മാരുടെ കിറികളില്‍ നുരഞ്ഞു പൊന്തുന്നത് ടിഷ്യൂ പേപ്പറില്‍ തുടച്ചെടുത്ത് പകര്‍ത്തിയെടുത്തും കീഴ്‌ശ്വാസങ്ങളില്‍ വിരിയുന്ന ഭാവനകള്‍ പൊതിഞ്ഞെടുത്തും അതില്‍ ചരിത്രം കുറിക്കാമെന്ന് നാട്യത്തില്‍ അരങ്ങേറുന്ന പ്രൊപഗാന്റകള്‍ക്ക് ഒരു നിറമേയുള്ളൂ, ഒരു ലക്ഷ്യമേയുള്ളൂ. കക്ഷ രാഷ്ട്രീയം. പ്രസ്തുത ചരിത്രകാരന്മാര്‍ കുറിച്ച് വെച്ചതില്‍ ഒരു കാര്യം ശരിയാണ്. കുറച്ച് നാള്‍ക്ക് മുന്‍പ് കക്ഷത്തില്‍ നിന്നു മാത്രം മുളച്ചു പൊന്തുന്ന രോമങ്ങളുടെ മാത്രം രാഷ്ട്രീയം മണപ്പിച്ച് ഹരം കൊള്ളുന്നത് ബ്ലോഗില്‍ വളരെയധികം കുറവായിരുന്നു. മനുസ്മൃതിയ്ക്ക് പുതിയൊരു മാനം കൊടുത്തപ്പോള്‍ അവിടെ ചര്‍ച്ച ചെയ്തിരുന്നവര്‍ ഒരിക്കല്‍ പോലും ലേഖകനോട് ധരിക്കുന്ന ചഡ്ഡിയുടെ നിറം കാവിയാണെന്ന് ആരോപിക്കാന്‍ തുനിഞ്ഞില്ല. അല്ലെങ്കില്‍ കൊക്കോകോളയ്ക്കെതിരെ എഴുതിയപ്പോള്‍ അന്നത്തെ ചര്‍ച്ചയിലും ചെങ്കൊടിയോ ത്രിവര്‍ണ്ണമോ വിഷയം വന്നില്ല. ചര്‍ച്ച ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും കുത്തകയില്‍ നിറുത്തിയില്ല. ഒരു പാര്‍ട്ടിയുടേയും പ്രൊപ്പൊഗേന്റാ മെഷീനറി ആയിരുന്നില്ല അന്ന് ബ്ലോഗുകള്‍. അതില്‍ നിന്ന് ഇന്നത്തെ നിലയിലേക്ക് അഴുക്കുചാലുകള്‍ സൂത്രധാരന്മാര്‍ പല കൈവഴിയിലേക്ക് വെട്ടിക്കീറിയിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. അധികാരം കിട്ടുവാന്‍ വേണ്ടിയുള്ള ഞാണിന്മേല്‍ കളിയില്‍ വിലകുറഞ്ഞകഥകള്‍ അടിച്ചിറക്കുകയും അതിലൂടെ കക്ഷത്തില്‍ രോമം കിളിര്‍പ്പിക്കുകയും അത് വെട്ടി മൂക്കിനു താഴെ ഒട്ടിച്ച് ഞങ്ങള്‍ ഓടകള്‍ കീറി എന്ന് അഭിമാനിച്ച് നടക്കുകയും ചെയ്യുന്നു. ജനം അവരെ കണ്ടതായിപ്പോലും നടിച്ചില്ല, അതുകൊണ്ട് കൂലികയെഴുത്തുകാരെ ഒളിയമ്പെയ്യാനും ഓപ്പണ്‍ ഹൌസ് നടത്താനും നാട് നീളെ പ്രതിഷ്ഠിച്ചു, ലിയോനാര്‍ഡോ ഡാവിഞ്ചി കോഡുകകളില്‍ കാറ്റൂതിയും ഇംഗ്ലീഷ് സിനിമാ മാത്രം കണ്ടും നടക്കുന്നവര്‍ക്ക് അപസര്‍പ്പക കഥകള്‍ക്കാണോ പഞ്ഞം? അവിടെന്നിന്നും ഇവിടെനിന്നും കഥകള്‍ വെട്ടിയൊട്ടിച്ച് അതില്‍ ഫ്യൂഡല്‍ വിഷം ഒളിപ്പിച്ച് അത് ചെങ്കൊടിയുടെ നിറത്തില്‍ പൊതിഞ്ഞാല്‍ നവഫ്യൂഡലിസ്റ്റുകളെ ജനം മനസ്സിലാക്കില്ലായെന്ന് കരുതാന്‍ മാത്രം പമ്പരവിഡ്ഡികളാണവര്‍.
കക്ഷങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് കക്ഷം കാണിക്കുന്ന മദാലസകള്‍ക്ക് കിട്ടേണ്ടത് കിട്ടിയെന്ന മട്ടിലുള്ള രാഷ്ട്രീയം പ്രസംഗിച്ചവരെക്കുറിച്ച് ഓര്‍ത്തത്. അവരുടെ കക്ഷങ്ങളില്‍ ഷൊവനിസത്തിന്റെ കുരുക്കള്‍ പൊട്ടിയൊലിക്കുന്നത് തടയിടാനാണ് ഇവര്‍ ചെങ്കൊടി പുതയ്ക്കുന്നത്. ആയിരങ്ങള്‍ ചോരച്ചാലുകള്‍ നീന്തിക്കയറിയ ചെങ്കൊടികള്‍ ഇവര്‍ക്ക് സ്വന്തം ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കാനും മാടമ്പികള്‍ ചമയാനുമുള്ളതാണ്. പാര്‍ട്ടിയിലെ ഫ്യൂഡല്‍ പ്രഭുക്കള്‍ അഴിമതിയില്‍ ചീഞ്ഞളിഞ്ഞ് വിസര്‍ജ്ജിക്കുമ്പോള്‍ അവയെ വെള്ളത്തുണിയില്‍ പൊതിയുവാനും അതിന്റെ ദുര്‍ഗ്ഗന്ധത്തിനെതിരെ ശബ്ദം പൊന്തിക്കുന്നവരെ തലയക്ക് വെളിവില്ലാത്തവരെന്ന് പ്രഖ്യാപിച്ച് തുറങ്കലിലടച്ച് ഷോക്ക്ട്രീറ്റ്മെന്റ് നടത്തുവാനും ഇവര്‍ ഉത്സാഹിക്കും. വേണമെങ്കില്‍ ആ വിസര്‍ജ്ജ്യം ഇവര്‍ കോരി കുടിക്കുകയും അതില്‍ കുളിക്കുകയും ചെയ്യും. ഫ്യൂഡലിസം അങ്ങിനെ തേച്ചാലും മായ്ചാലും പോവുന്നതല്ലല്ലോ. അതേ സമയം ഫ്യൂഡല്‍ പ്രഭുക്കളേയും അവയുടെ രാജവെമ്പാലകള്‍ക്കു മുന്നിലും ഇവര്‍ ഓച്ചാനിച്ച് നില്‍ക്കും. അവര്‍ക്കവരെക്കൊണ്ട് കാര്യമുണ്ട്. അവരില്ലെങ്കില്‍ പാര്‍ട്ടിയില്ല. കൊക്കോകോളയ്ക്കും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പെപ്സിക്കും പാലക്കാടന്‍ മണ്ണില്‍ ലൈസന്‍സ് കൊടുത്തവര്‍ തന്നെ പിന്നീട് ബൂര്‍ഷ്വാകള്‍ക്കെതിരെ സമരം നടത്തി കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നില്ലേ? ബൂര്‍ഷ്വാസിയുടെ ചെരുപ്പ് നക്കുവാനും വെളിയില്‍ ചെന്ന് അവനെ ഞാന്‍ ചെരുപ്പ് കൊണ്ടടിച്ചുവെന്ന് യാതൊരു ഉളുപ്പുമില്ലാതെ ജനങ്ങളോട് പറയുവാനും ഇവര്‍ക്കുള്ള സാമര്‍ത്ഥ്യവും തൊലിക്കട്ടിയും എന്നേ തെളിഞ്ഞതാണ്.
വിവരസാങ്കേതികവും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന വിജ്ഞാനത്തിന്റെ വിപ്ലവവും വിജ്ഞാനത്തിന്റെ സോഷ്യലിസവും ഇവരെ പരിഭ്രാന്താരാക്കാറുണ്ട്. ഗൂഗിളും വിക്കിയും ഇവരെ ഭയചികിതരാക്കും. പാര്‍ട്ടി ലഘുലേഖകളില്‍ പൂഴ്ത്തിവെക്കുപ്പെടുന്ന നുണകളെക്കുറിച്ച് ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. ചെങ്ങറിയില്‍ നിങ്ങള്‍ ചെയ്തതെന്ത്? നന്ദിഗ്രാമില്‍ ചെയ്യുന്നതെന്ത്? സിംഗൂരിലെ ഗ്രാമങ്ങളെവിടെ? നിങ്ങളുടെ ഫ്യൂഡല്‍വിപ്ലവത്തിനു എത്രപേര്‍ കൂടി ചത്തൊടുങ്ങണമെന്ന് ജനങ്ങള്‍ വിരല്‍ ചൂണ്ടി ചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍ തുടങ്ങി.
പാര്‍ട്ടിയുടെ കൊടിയുടെ കീഴിലല്ലാതെ ജനങ്ങള്‍ സംഘടിക്കുന്നത് ധാര്‍ഷ്ട്ര്യത്തോടെ അടിച്ചൊതുക്കുന്നതായാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ദളിതര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഫെമിനിസ്റ്റുകള്‍, ന്യൂനപക്ഷക്കാര്‍, ജനാധിപത്യവിശ്വാസികള്‍ ഇവരെല്ലാം പാര്‍ട്ടിക്കൊടിയിലല്ലാതെ സംഘടിച്ചപ്പോള്‍ ഭരണമുള്ള രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും രാജവാഴ്ചയെ നാണിപ്പിക്കും വിധം അവരെ കൊന്നുതള്ളിയവരണിവര്‍. അതുകൊണ്ട് തന്നെ ജനങ്ങളുടെ വിജ്ഞാനവും ശബ്ദവും പ്രതിരോധിക്കാനാവണം വിക്കി വിവരമെന്നും ഗൂഗിള്‍ പാണ്ഡിത്യമെന്നും കുട്ടി സഖാക്കന്മാര്‍ മീശ വിറപ്പിച്ച് തുടങ്ങിയിരിക്കുന്നത്. ലോകത്തിലെ ലൈബ്രറികളും റിസേര്‍ച്ച് പേപ്പറുകളും ബിറ്റ്സിന്റേയും ബൈറ്റ്സിന്റേയും ലോകത്തിലേക്ക് എത്തിത്തുടങ്ങുന്നത് ഇവരറിഞ്ഞിട്ടില്ല, ഇപ്പോഴും പത്തൊന്‍പതാം നൂറ്റാണ്ടിലെ തത്വങ്ങളില്‍ മുറുക്കെപ്പിടിച്ച് സ്റ്റാലിനു മുന്നില്‍ മെഴുകുതിരി കത്തിക്കുന്നവര്‍ ജീവിക്കാന്‍ പാടുപെടുന്ന ചായക്കടക്കാരെ വരെ ബൂര്‍ഷ്വാസി എന്ന വലയില്‍ കുരുക്കുന്നതില്‍ ആനന്ദിക്കുന്നവരാണ്. അതുകൊണ്ടാണ് കാളകള്‍ ചുവപ്പ് കണ്ടല്ല വിരളുന്നതെന്ന ബേസിക്ക് സയന്‍സ് പോലും ഇവര്‍ക്ക് വശമില്ലാതെ പോയത്.
കാളകള്‍ക്ക് വെള്ളയും കറുപ്പുമല്ലാതെ നിറങ്ങള്‍ കാണുവാന്‍ സാധിക്കില്ല. സാമാന്യ നീതി നിഷേധിച്ചും പട്ടിണിക്കിട്ടും ഉപദ്രവിച്ചും ക്രൂരമായ ദേഹോദ്രപവമേല്‍പ്പിച്ചും അവയെ കൂട്ടിലടയ്ക്കപ്പെടുന്ന പിക്കാഡര്‍മാര്‍ അവരെ തുറന്നു വിടുന്നമ്പോള്‍ ജനാധിപത്യത്തിന്റെ സ്വതന്ത്രവായു ശ്വസിക്കുന്ന പരവേശമാണ് ചെങ്കൊടി കണ്ടിട്ടുള്ള വിരളലാണെന്ന് വിഡ്ഡികള്‍ ധരിച്ച് വെച്ചിരിക്കുന്നത്. ചെങ്കൊടിയല്ല ഏത് നിറത്തിലെ കൊടി പാറിച്ചാലും കാളകള്‍ മുക്രിയിടും. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനൊടുക്കാന്‍ വരെ തയ്യാറായി നില്‍ക്കുന്ന കാളകള്‍ക്ക് മുന്നില്‍ ചെങ്കൊടി പാറിക്കുന്നത് പിന്നില്‍ നിന്ന് കുന്തം കൊണ്ട് കുത്തി കൊല്ലുന്ന കാളകളുടെ രക്തം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുവാനാണ്. ചെങ്കൊടിയുടെ പിന്നിലൊളിച്ച് നില്‍ക്കുന്ന മെറ്റാഡോര്‍മാര്‍ കാളകളെ തങ്ങളാണ് കൊല്ലുന്നതെന്ന നുണയില്‍ അഭിരമിക്കുന്നവരാണ്. കുന്തം കൊണ്ട് കുത്തിക്കൊല്ലുന്ന കാളകളെ തങ്ങള്‍ കൊന്നുവെന്ന് ഇവര്‍ നാട് നീളെ വീരസ്യം മുഴക്കും. ഫ്യൂഡല്‍ മാടമ്പികളുടെ മുന്നില്‍ തലച്ചോര്‍ പണയം വെച്ച് കോമാളിവേഷമണിഞ്ഞ് വരുന്ന ഇവര്‍ക്ക് ആത്മവിശ്വാസം തെല്ലും കുറവില്ല. ചിന്താശേഷിയില്ലാത്തവര്‍ക്ക് ആത്മധൈര്യവും ആത്മവിശ്വാസവും അളവില്‍ക്കൂടുതല്‍ കാണും. ഫ്യൂഡലിസ്റ്റുകളുടെ വിനോദത്തിനു വേണ്ടി കാളകളെ ഉപദ്രവിച്ചും അവര്‍ക്ക് മുന്നില്‍ ഉടുതുണി പറിച്ചെറിയാന്‍ വിലയ്ക്ക് വാങ്ങപ്പെട്ട മറ്റഡോര്‍മാരും സൃഷ്ടിക്കുന്ന കലുഷിത അന്തരീക്ഷത്തില്‍ ജയിക്കുന്നത് എപ്പോഴും തലയുയര്‍ത്തിപ്പിടിച്ച് വീരമൃത്യു പൂകുന്ന കാളകളാണ്. പിന്നില്‍ നിന്ന് കുത്തിക്കൊല്ലുന്നതുവരെ അവര്‍ അനീതിക്ക് നേരെ പോരാടിക്കൊണ്ടിരിക്കും. സ്വാതന്ത്ര്യത്തിനു വേണ്ടി ഫ്യൂഡലിസ്റ്റുകള്‍ക്കെതിരെ ഫാസിസ്റ്റുകള്‍ക്കെതിരെ സധൈര്യം ശബ്ദം ഉയര്‍ത്തും. കാളകള്‍ ചിന്തുന്ന രക്തത്തില്‍ മെറ്റഡോര്‍മാരുടെ കണ്ണുകള്‍ക്ക് കാഴ്ച ലഭിക്കട്ടെ. കാളകളുടെ ലിംഗങ്ങള്‍ ഭക്ഷിച്ച് അവര്‍ക്ക് ബുദ്ധി തെളിയട്ടെ. ജനിക്കാന്‍ പോകുന്ന പുതിയ കാളകളെയെങ്കിലും കൂട്ടിലടയ്ക്കപ്പെടാതെയിരിക്കുവാന്‍ പടപൊരുതി മരിക്കുന്ന കാളകളേ നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍!
II
ഈ ലേഖനത്തിന്റെ ആദ്യത്തെ ഭാഗം വായിക്കുമ്പോള്‍ എന്തു തോന്നുന്നു? പല സത്യങ്ങളും അതിന്റെ കൂടെ അസത്യങ്ങളും പൊടിപ്പും തൊങ്ങലും ആവശ്യത്തിലധികം വികാരവും കുറച്ച് സ്ഥിരം ക്ലീഷേ വാക്കുകളും ഉപയോഗിച്ച് തറ പറ എന്ന് എഴുതാന്‍ മാത്രമറിയാവുന്ന ആര്‍ക്കും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന ഒന്നാണത്. ഇങ്ങിനെയുള്ളതിനെ നമുക്ക് കൊഴുക്കട്ട ലേഖനം എന്ന് വിളിക്കാം. അതായത് കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ ശര്‍ക്കരയും തേങ്ങയും സമാസമം ചേര്‍ക്കണം. തേങ്ങയാണ് ഇതിലെ പോയിന്റുകള്‍. നിങ്ങള്‍ക്ക് പറയാനുള്ള ഒരു പോയിന്റ് എടുക്കുക. ഇവയില്‍ ആവശ്യത്തിനു ശര്‍ക്കര ചേര്‍ക്കുക. നമ്മുടെ ശര്‍ക്കരയാണ് വികാരങ്ങളും, അസത്യങ്ങളും എങ്ങും തൊടാതെയുള്ള ആരോപണങ്ങളും. എന്നിട്ട് ഇവയെ ചൂടുവെള്ളത്തില്‍ കുഴച്ച അരിമാവില്‍ പൊതിഞ്ഞ് എടുക്കുക. സ്ഥിരം കാണുന്ന കുറച്ച് ക്ലീഷേകള്‍, പ്രയോഗങ്ങള്‍, ഉപമകള്‍ ഉപയോഗിക്കുക. ശര്‍ക്കരയേക്കാളും തേങ്ങയേക്കാളും രണ്ടിരട്ടിയാണ് അരിമാവ് വേണ്ടത്. ഫ്യൂഡലിസം, അരാഷ്ട്രീയം, ഫാസിസം, രഹസ്യം, പാമ്പ്, കുറുനരി, കഴുകന്‍, വേട്ടപ്പട്ടികള്‍, വിസര്‍ജ്ജ്യം , കീഴ്‌ശ്വാസം, ശവം തീനികള്‍ ഇങ്ങിനെയുള്ള വാക്കുകളും മറ്റും ചേരുന്നതാണ് അരിമാവ്. ഇതിലെ സുപ്രധാന കണ്ണിയാണ് ജനം. ഇതൊരിക്കലും മിസ്സാവരുത്. ഈയൊരു വാക്കിലൂടെ നേടുന്നത് പത്തോ പതിനഞ്ചോ അല്ല, എണ്ണിയാല്‍ ഒടുങ്ങാത്ത ജനപ്രവാഹമാണ്. ഇത് എപ്പോഴും നമ്മുടെയൊപ്പം എന്ന രീതിയില്‍ എഴുതുക. ഈ വാക്കുകളില്‍ നമ്മുടെ ശര്‍ക്കരയും തേങ്ങയും സമര്‍ത്ഥമായി പൊതിഞ്ഞെടുക്കുക. ഒരുപാട് വലിയ ഉരുളകളാവരുത് എന്നതു പ്രത്യേകം ശ്രദ്ധിക്കണം. അവ വേവില്ല. വേവാത്തവ ദഹനക്കേടുണ്ടാക്കും. ചെറിയ ചെറിയ പാരഗ്രാഫുകളാണ് ചെറിയ ചെറിയ ഉരുളകള്‍. ഒരു പോയിന്റ് ഒരു പാരഗ്രാഫിലേ എഴുതാവൂ. ശ്രദ്ധിക്കുക, രണ്ട് പോയിന്റ് കുത്തിനിറച്ചാല്‍ അവ വേവില്ല.
കൌമാരത്തിനു ശേഷം രാഷ്ട്രീയ ലേഖനങ്ങള്‍ വായിച്ചിട്ടില്ലാത്തവരോ അല്ലെങ്കില്‍ ദേശാഭിമാനി ലേഖനങ്ങളിലൂടെ മാത്രം രാഷ്ട്രീയം വായിക്കുന്നവരോ ഈ കൊഴുക്കട്ടകളുടെ മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കും. ഇവരാണ് അപ്പച്ചെമ്പില്‍ കൊഴുക്കട്ട വേവിക്കുന്നവര്‍. കൊഴുക്കട്ട കുഴച്ച് ഉരുളകളാക്കി മുന്നില്‍ വെച്ച് കൊടുത്താല്‍ മതി, ഇവര്‍ അത് കമന്റിലൂടെ ചൂടാക്കി വേവിച്ചുകൊള്ളും. നിങ്ങള്‍ക്കും ഏത് കാളകള്‍ക്കും ഇതുപോലെയൊന്ന് എളുപ്പത്തിലെഴുതാം. തീരെ അസത്യം പറഞ്ഞോ വ്യക്തികളെ ഫോക്കസ് ചെയ്തോ എഴുതി പരിചയമില്ലെങ്കില്‍ ആദ്യത്തെ രണ്ട് മൂന്ന് വട്ടം അധികം നല്ല കൊഴുക്കട്ടകള്‍ ലഭിക്കില്ല. പക്ഷെ അത് പോകെപ്പോകെ ശരിയായിക്കൊള്ളും. രണ്ട് മൂന്ന് വട്ടം കഴിയുമ്പോള്‍ മാവിന്റെ അയവും, കൊഴുക്കട്ടയുടെ രൂപവും, ശര്‍ക്കര പൊട്ടിയൊലിക്കാതേയും നിങ്ങള്‍ക്കും ഭംഗിയായി ഇവ നിര്‍മ്മിക്കാം.
കൊഴുക്കട്ടയുടെ ശര്‍ക്കര തീരുമ്പോള്‍ ഉണ്ടാക്കുന്ന ഒന്നാണ് പീച്ചപ്പൊടി. ഇതില്‍ ബാക്കി വന്ന നുള്ള് ശര്‍ക്കരയും മറ്റും ചേര്‍ക്കാം, പക്ഷെ അരിമാവാണ് ഇതില്‍ കൂടുതല്‍. അവയ്ക്ക് കൊഴുക്കട്ടയുടെ മധുരമില്ല. പീച്ചപ്പൊടി ലേഖനങ്ങള്‍ ഏത് കൊച്ചുകുട്ടിക്കും നിര്‍മ്മിക്കാം. സാധാരണ കൊച്ചുകുട്ടികള്‍ക്കാണ് പീച്ചപ്പൊടി നിര്‍മ്മിക്കുവാന്‍ വീടുകളില്‍ അനുവാദം. പോയിന്റുകളേ വേണ്ട എന്നതാണ് ഇവയുടെ പ്രധാന ഗുണം. ആദ്യം തികച്ചും പൊള്ളയായ വാദങ്ങള്‍ എടുക്കുക. മറ്റെങ്ങും വിലപ്പോവില്ലാത്ത വാദങ്ങളായ “ബസ് കത്തിക്കുന്നത് വെറും പൊതുമുതല്‍ നശിപ്പിക്കുന്നതല്ലേ” എന്ന് ചോദിക്കുക, കൂടെ നാലു സെന്റി ഡയലോഗായ, അ) അന്ന് ബസ്സ് കത്തിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട കുഞ്ഞുങ്ങളെ രക്ഷിച്ചെടുത്തത് ഓര്‍മ്മയില്ലേ? ബി)കത്തുന്ന തീയില്‍ വെള്ളമൊഴിച്ചവരെ ഓര്‍മ്മയില്ലേ? ഇത്യാദി ചേര്‍ക്കുക. രാഷ്ട്രീയമോ ന്യായങ്ങളോ നാലയലത്ത് പോലും പോകണ്ട ആവശ്യമില്ല. പീച്ചപ്പൊടി കഴിക്കാന്‍ പൊതുവേ അധികം ആള്‍ത്തിരക്കുണ്ടാവില്ലെങ്കിലും അവ കൊഴുക്കട്ടകള്‍ക്ക് ഒപ്പം വേവണമെന്നത് ഒരു പാരമ്പര്യമാണ്. ഈ പീച്ചപ്പൊടി കഴിക്കുന്നവര്‍ കാല്പനിക രാഷ്ട്രീയം ഇഷ്ടപ്പെടുന്നവരാണ്. അവരാണ് ചെഗുവേരയ്ക്ക് മുന്നില്‍ മുട്ടുകുത്തി ചെഗുവേരയുടെ ടീഷര്‍ട്ടിട്ട് ‘ചെയുടെ രാജ്യം വരേണമേ’ എന്ന് മുടങ്ങാതെ നൊവേന ചൊല്ലുന്നവര്‍. അവര്‍ വിരാജിക്കുന്നത് നല്ല കാലത്തിന്റെ ഓര്‍മ്മകളിലാണ്. ഇന്ന് എന്തു നടക്കുന്നു എന്ന് ഇവര്‍ക്ക് എത്തും പിടിയുമില്ല. ‘ഓര്‍മ്മയില്ലേ?’ എന്ന ചോദ്യം മുതലേ ഇവര്‍ ദിവാസ്വപ്നം കണ്ട് തുടങ്ങും. പീച്ചപ്പൊടിയില്‍ മധുരമില്ല എന്ന് പോലും അവരതുകൊണ്ട് ശ്രദ്ധിക്കില്ല.
എന്നെപ്പോലെ ഇങ്ങിനെയുള്ള ഭാഷ അധികം വശമില്ലാത്തവര്‍ക്ക് റെഫറന്‍സായി എടുക്കാവുന്നവയാണ് ദേശാഭിമാനി ലേഖനങ്ങള്‍. ഇതിന്റെ ഭാഷയുടെ ടോണ്‍ കിട്ടുവാന്‍ ഞാന്‍ മൂന്ന് ദേശാഭിമാനി ലേഖനങ്ങള്‍ അടുപ്പിച്ച് വായിച്ചു, ഹെറാള്‍ഡോ റിവേറാ എന്ന ഫോക്സ് ന്യൂസ് ആങ്കറേയും മനസ്സില്‍ ധ്യാനിച്ചു, ഒറ്റയിരുപ്പില്‍ എഴുതി. ആദ്യമായി ഇങ്ങിനെ എഴുതിയതിന്റെ നൂനതകള്‍ ഉണ്ടെന്നറിയാം, ഇത് ശീലമാക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. പക്ഷെ ബ്ലോഗിലെ പൈങ്കിളി രാഷ്ട്രീയ ലേഖനങ്ങളുടെ അല്‍ഗോരിതം ഒന്ന് ഡീകണ്‍സ്റ്റ്രക്റ്റ് ചെയ്യണമെന്ന് ഒരു അക്കാഡമിക്ക് താല്പര്യം ഉള്ളതുകൊണ്ട് ശ്രമിച്ചതാണ്. ;-)
2009-04-26
കാളകളുടെ രാഷ്ട്രീയം!
-
Inji Pennu
at
2:48 AM
വിഭാഗം: lok sabha election 2009, രാഷ്ട്രീയം, ലേഖനം
Subscribe to:
Post Comments (Atom)
132 പ്രതികരണങ്ങള്‍:
WELL SAID INJI..
എന്താ ആരും കൊത്താത്തെ? എല്ലാർക്കും മടുത്തോ?
ഞാനും ഒരു പടതന്നെ പ്രതീക്ഷിച്ചു..എന്തായാലും നന്നായി എഴുതി ഇഞ്ചീ.
..." കൊഴുക്കട്ട എങ്ങനെയാണ് ഉണ്ടാക്കുന്നത്" എന്നതിനെ കുറിച്ചാണ് എഴുതിയിരിക്കുന്നതല്ലേ?
പീച്ചപ്പൊടി പോലും ഉണ്ടാക്കിയിട്ടില്ലാത്തതിനാല്‍ ഞാന്‍ എന്തെങ്കിലും പറയുവാന്‍ മെനെക്കെടുന്നില്ല...
ഇഞ്ചീ ഒരു കറക്ഷന്‍.കാളകള്‍ക്ക് വെള്ളയും കറുപ്പുമല്ലാതെ നിറങ്ങള്‍ല്‍ കാണുവാന്‍ സാധിക്കില്ല എന്നതില്‍ :
കാള, പശു കുതിരാദികള്‍ കാണുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് അല്ല, അവറ്റ ഡൈക്രോമാറ്റിക്ക് വിഷന്‍ ഉള്ളവരാണ്. അതായത് നീല അറിയാന്‍ പറ്റും, പക്ഷേ ചുവപ്പും പച്ചയും തമ്മില്‍ തിര്‍ച്ചറിയാന്‍ കഴിയില്ല, കറുപ്പും വെളുപ്പും നീലയും ചുവപ്പ്-പച്ചയും ഇവയുടെ ഷേഡുകളും ആണ് കാള കാണുന്നത്. അതായത് മനുഷ്യന്റെ വര്‍ണ്ണാന്ധതയുമായി താരതമ്യപ്പെടുത്തിയാക് അവര്‍ക്ക് മോണോക്രോമസി (ഒരു നിറവും കാണാന്‍ വയ്യായ്ക) അല്ല ഡൈക്രോമസി ( മൂന്നില്‍ രണ്ടു നിറം മാത്രം കാണുന്ന പ്രശ്നം) ആണ്.
ഏതു തുണി വീശിയാലും കാളയ്ക്ക് ഒരുപോലെ ദേഷ്യം വരും.
ഏതു തുണി വീശിയാലും കാളയ്ക്ക് ഒരുപോലെ ദേഷ്യം വരും. ഇതിന്റെ ശാസ്ത്രീയ വശം വിശദീകരിച്ചൊരു പോസ്റ്റ് ഇട്ടുകൂടെ. തുണിയോടുള്ള ദേഷ്യമാണെന്നുണ്ടോ ? നിറത്തിനോടുള്ളതല്ലല്ലോ
അടിത്തുണി അഴിച്ചു് വീശിയാൽ കാളയായാലും മൂക്കടച്ചുകൊണ്ടോടും. അന്നേരം നിറം നോക്കാൻ നിന്നാൽ ബോധം കെട്ടുവീഴുമെന്നു് കാളയ്ക്കും അറിയാം.
"ഏതു തുണി വീശിയാലും കാളയ്ക്ക് ഒരുപോലെ ദേഷ്യം വരും." ആണോ ദേവാ? നാലുകെട്ടുകളില്‍ വളരുന്ന ചിലര്‍ക്ക് "ചുവപ്പ്" തുണി കണ്ടാല്‍ മാത്രമേ ദേഷ്യം വരൂ.
പക്ഷെ കുത്തില്ല...ഇങ്ങനെ അമറിക്കൊണ്ടിരിക്കും...;-)
ചുവപ്പുകൊടിയുടെ മറവില്‍ ഒരു വാള്‍ ഇരിക്കുന്നുണ്ടേ എന്നു ഇഞ്ചിയല്ല ആരു വിളിച്ചു പറഞ്ഞാലും ബാബു കല്യാണത്തെപ്പോലെയുള്ളവര്‍ അരസികത്തം വിളമ്പിക്കൊണ്ടേയിരിക്കും. പൊതുമദ്ധ്യത്തില്‍ അങ്ങനെയല്ലാത്തൊരു നിലപാടെടുത്താല്‍ ട്രൗസറൂരിപ്പോയതു പോലാവില്യോ! പഴഞ്ചന്‍ സിദ്ധാന്തങ്ങളുടെ തിണ്ണനിരങ്ങിയ തുളവീണ ചുവന്ന ട്രൗസര്‍ . മാരീചനെപ്പോലുള്ള കൂലിയെഴുത്തുകാരാണ് ചുവപ്പുകൊടിയുടെ മറവില്‍ വാള്‍ കൊണ്ടുനടക്കുന്നവര്‍ക്കു ചെരച്ചുകൊടുക്കുന്നത്.
tracking
ഡൈക്രോമസി ????
ഡെമോക്രസി ????
എന്തരോ ഏതോ.
കാള മൂത്രം പോലുണ്ട് പോസ്റ്റ്....!!!!!
ഇങ്ങനേം എഴുതാം അല്ലേ?
ആദ്യത്തെ ഭാഗം വായിച്ചു പകുതിയായപ്പോള്‍, പോസ്റ്റ് മാറിയെന്നുപോലും ഒരു മാത്ര ശങ്കിച്ചു, രണ്ടാമത്തെ ഭാഗം വായിച്ചതോടെ വീണ്ടും നോര്‍മലായി :)
ഇവിടെ ആരും ille .പഞ്ച് പോരാ? എശിയില്ലാ?
നല്ല ലേഖനം ഇഞ്ചിപ്പെണ്ണ്. കാളകളുടെ വിഷനെ കുറിച്ച് വേറെയാരും മലയാളം ബ്ലോഗില്‍ എഴുതിയായി ഓര്‍ക്കുന്നില്ല. കുതിരകള്‍ക്ക് കുറഞ്ഞ പ്രകാശത്തിനും നല്ല കാഴ്ച്ചശക്തിയുള്ളതായി തെളിഞ്ഞിട്ടുണ്ട്. പ്രത്യേക തരം കോണ്‍ കോശങ്ങളാണ് ഇതിന് സഹായിക്കുന്നത്.
കാളപ്പോരിന് കാളകള്‍ പ്രകോപിതരാവുന്നത് കൊടിയുടെ ചലനം കാണുന്നത് കൊണ്ടാണെന്ന് പറയേണ്ടതില്ലല്ലോ.
എന്താ ആരും കൊത്താത്തെ? എല്ലാർക്കും മടുത്തോ?
വളിക്ക് വിളി കേള്‍ക്കാന്‍ ആര്‍ക്കാ സമയം.
ക്ഷമിക്കണം
ഞാന്‍ ഈ പോസ്റ്റ് വായിച്ചിട്ടില്ല.
കമന്റുകള്‍ മാത്രമെ വായിച്ചിട്ടുള്ളൂ
ബ്ലോഗുകളില്‍ രാഷ്ടീയം ഉണ്ടാകുന്നത് നല്ലതുതന്നെയാണ്.എന്നാല്‍ അതു രാഷ്ടീയപാര്‍ട്ടികള്‍ക്കുവേണ്ടിയുള്ള മൂന്നാംകിട കാക്കാ പിടുത്തമായി അധഃപതിച്ചിരിക്കുന്നു.യഥാര്‍ത്ഥത്തില്‍ പാര്‍ട്ടികളിലെ ദുഷ്പ്രവണതകളേയും നേതാക്കന്മാരുടെ തോന്നിവാസങ്ങള്‍ക്കും എതിരെ പ്രതികരിക്കുകയായിരുന്നു വേണ്ടിയിരുന്നത്.ബ്ലോഗുകള്‍ നല്‍കുന്ന സാങ്കല്പികനാമം ഉപയോഗിച്ച് സ്വന്തം പാര്‍ട്ടിയെ അച്ചടക്കലംഘനം ഭയക്കാതെ വിമര്‍ശിക്കാമായിരുന്നു.
എന്നാല്‍ സംഭവിച്ചതെന്താണ്? അഴിമതിക്കാരനും തന്‍പ്രമാണിത്തവും അഹന്തയും കൈമുതലാക്കിയ രാഷ്ട്രീയ നേതാക്കള്‍ക്ക് ഓശാന പാടുകയാണ് അവര്‍.ചില്ലറ നേട്ടങ്ങള്‍ ഇതുകൊണ്ട് അവര്‍ക്ക് നേടാനാകാം അത്.
മാരീചന്‍ എന്ന നാമധാരിയാണ് ഇതിന് ഒന്നാം നമ്പര്‍ മാതൃക.ഏതു വിധേനയും പിണറായിയെ സര്‍വ്വാത്മനാ പ്രകീര്‍ത്തിക്കുയും പ്രതിരോധിക്കുകയും ചെയ്യുന്ന ഇയാളെ പൊക്കിക്കൊണ്ടു നടക്കുകയാണ് ഇടതുപക്ഷ നാട്യക്കാര്‍.ഇത്തരം അരാഷ്ടീയ വാദികളെ തിരിച്ചറിയുവാന്‍ ഇടതുപക്ഷസഹയാത്രകര്‍ എന്നു പറയുന്നവര്‍ക്ക് കഴിയുന്നില്ലെന്നോ?
ഒള്ളത് പറയുമ്പോഴേ, ഇടതു പക്ഷത്തിലെ ജീര്‍ണ്ണതകളെ പൊക്കി നടക്കേണ്ട ഒരു ബാധ്യതയും ഇല്ലെന്ന് തെളിയിച്ച ഇടതുപക്ഷക്കാരെ ഇതെഴുതുന്നയാള്‍ക്ക് ഇവിടെ അറിയാം . ഇടതുപക്ഷ ബ്ലോഗില്‍ വരെ ആ അഭിപ്രായ വ്യത്യാസങ്ങള്‍ യുക്തിസഹിതം അവര്‍ പങ്കുവെക്കുന്നുണ്ട്.
ആനുപാതികമായി ഇവര്‍ കുറവായിരുന്നാല്‍ കണ്ണില്‍ പെടാന്‍ പ്രയാസമായിരിക്കും. എങ്കിലും ഇല്ലെന്ന് കരുതേണ്ട.
ഇഞ്ചിപ്പെണ്ണേ, പീച്ചപ്പൊടി എന്താണെന്ന് മനസ്സിലായില്ല. കാലിത്തീറ്റയാണോ? ഞങ്ങള്‍ വടക്കര്‍ക്ക് ഈ വാക്ക് അപരിചിതമാണ്.
കാളകളുടെ രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച് 'മുക്രയും രാഷ്ട്രീയവും' എന്നപേരില്‍ റോബര്‍ട്ട് നൈറ്റ് (Robert Knight- Culture & Media Institute, Media Research Center, USA) എഴുതിയ പുസ്തകം ആമസോണില്‍ ലഭ്യമാണ്. പബ്ലിഷര്‍: പെന്‍ഗ്വിന്‍ .
നായ, പൂച്ച, മുയൽ, എലി, കുതിര, ആട്, കാള എന്നീ സസ്തനികൾക്ക് നിറം കണ്ടാൽ അറിയില്ല. കാളകൾ ചുവപ്പ് കണ്ടിട്ടല്ല ഇളകുന്നത്. വസ്ത്രങ്ങളുടെ ഇളക്കം ആണ് കാളപ്പോരിൽ, കാളകളെ ആക്രമണോത്സുകരാക്കുന്നത്. സസ്തനികളിൽ മനുഷ്യർക്കും കുരങ്ങുകൾക്കും മാത്രമേ നിറങ്ങൾ കാണാനുള്ള കഴിവുള്ളൂ. വെളുപ്പും കറുപ്പും, ഇവയുടെ ഇടയിൽ വരുന്ന ചാരനിറവും മാത്രമാണ് ബാക്കിയുള്ളവയ്ക്ക് കാണാൻ സാധിച്ചെന്നുവരുന്നത്.
എന്താ ഇഞ്ചീ, പോസ്റ്റിട്ടാൽ ഒന്ന് മെയിൽ അയച്ചും ഫോൺ ചെയ്തും ഒക്കെ പറയേണ്ടേ? ഈയൊരു പോസ്റ്റ് എന്നെ ആശ്ചാര്യാനുഭൂതിയുടെ ഏതോ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നൊക്കെ പെട്ടെന്ന് ഒരു കമന്റ് ഇടില്ലായിരുന്നോ? ഒക്കെ നശിപ്പിച്ചു. ഞാനിത്രേം നേരം പേൻ നോക്കുകയായിരുന്നു. ഇനിയിപ്പോ കഞ്ഞിവയ്ക്കണം. പോട്ടേ? സംശയിക്കേണ്ട ഇഞ്ചീ, വെളുത്ത അരിയെടുത്ത് കഴുകി തിളച്ച വെള്ളത്തിലിട്ട് വേവിച്ച്, ഉപ്പും, അതിന്റെ കൂടെ നെയ്യോ, തേങ്ങയോ മോരോ ഒക്കെ തരം പോലെ ഇട്ട് കുടിക്കാം കഞ്ഞി. അതുപോലെ കഞ്ഞി തന്നെയാണ് ഇഞ്ചീ ഞാനും കാലാകാലങ്ങളായിട്ട് കുടിക്കുന്നത്. ;). പീച്ചപ്പൊടി, അതേപോലെ വിഴുങ്ങാത്തതുകൊണ്ട് സുഖമായി കഞ്ഞികുടിക്കാം. ;)
:)
മനോരമയും മാതൃഭൂമിയും നാലുകെട്ടും ഇസവുമൊക്കെ ഉള്ളത് കൊണ്ട് കോണ്‍ഗ്രസ്സുകാര്‍ക്ക് (കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് എന്നതായിരിക്കും കൂടുതല്‍ ശരി) ലാക്സേറ്റീവ് അന്വേഷിച്ച് ഓടേണ്ട കാര്യമുണ്ടാവുകയില്ല.
പീച്ചപ്പൊടി തന്നെ ഈ പോസ്റ്റും. ഉള്ളടക്കമെന്ന് പറയുന്നത് ഇഞ്ചി നേരത്തെ പറഞ്ഞ പോലെ തികട്ടി വരുന്ന നല്ല കൊഴുത്ത കമ്മ്യൂണിസ്റ്റ്-വിരുദ്ധ കഫം. അത് നുണച്ചിറക്കുവാന്‍ കുറെ മണിയനീച്ചകള്‍ ഉടനെ വരികയും ചെയ്യും.
സാജന്‍| SAJAN said...
ഇങ്ങനേം എഴുതാം അല്ലേ?
ആദ്യത്തെ ഭാഗം വായിച്ചു പകുതിയായപ്പോള്‍, പോസ്റ്റ് മാറിയെന്നുപോലും ഒരു മാത്ര ശങ്കിച്ചു,
രണ്ടാമത്തെ ഭാഗം വായിച്ചതോടെ വീണ്ടും നോര്‍മലായി :)
അതെ ..സാജൻ പറഞ്ഞതാ ശരി
രണ്ടു പേരെഴുതിയ പോലെ തോന്നി
സാജൻ കുറെക്കാലമായില്ലേ ഈ നാലുകെട്ടിൽ നിരങ്ങുന്നത്
കൂട്ടുകൃഷിക്കളങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ നല്ല പോസ്റ്റ്.
എന്റെ അനോണികളേ,
അനോണി ഓപ്ഷന്‍ തുറന്നു വെച്ചിരിക്കുന്നുവെന്ന് കരുതി നിങ്ങളിങ്ങനെ സംസ്ഥാന സമ്മേളനം നടത്തിയാലോ? :) നമുക്കും ഒരു വീടും കുടിയൊക്കെ വേണ്ടേ? :)
ഓഫിനു മാഫ്:
മലയാളം, മലയാളി, മനോരമ.
മലയാളിയാണോ, മലയാളികള്‍ കാണിക്കുന്നതുപോലൊക്കെ കാണിക്കും. ബ്ലോഗിനു മുന്‍പും മലയാളി നെറ്റിലുണ്ടായിരുന്നു. (മലയാളവേദി ഉദാഹരണവേദി). ബ്ലോഗ് തുടങ്ങി മലയാളത്തിലൊക്കെ എഴുതാമെന്ന് വന്നപ്പോള്‍ ആദ്യത്തെ കുറെ നാള്‍ മലയാളി മലയാളിത്തരമൊക്കെ മറന്നു. അന്ന് കാര്യങ്ങള്‍ കാര്യങ്ങളിലൂന്നിയൊക്കെ ചര്‍ച്ചിച്ചു. പിന്നെ ശങ്കര്‍ജി പഴയപടി തെങ്ങേല്‍ജിയുമായി, വഞ്ചിനാട് എക്സ്പ്രസ്സ് തിരുനക്കരയില്‍ സ്റ്റോപ്പുമായി.
പറയാനുള്ളത് പറയണമെന്ന് തോന്നുമ്പോള്‍ പറയണമെന്ന് തോന്നുന്ന രീതിയില്‍ പറയാനുള്ള സംഭവമാണ് സ്വന്തം ബ്ലോഗെന്നൊക്കെ ഞാനും പണ്ട് വീരമണി വാരസ്യാരടിച്ചിട്ടുണ്ടെങ്കിലും ഉള്ളത് പറഞ്ഞാല്‍ ഊറിച്ചിരിക്കുമെന്നതിനാല്‍ ഊറിച്ചിരിച്ചുകൊണ്ട് പറയുന്നു- മൊത്തത്തിലൊരു മന്ദത ഇപ്പോള്‍.
എന്തായാലും പറയാനുള്ളത് പറയാനുള്ള ഈ ആര്‍ജ്ജവത്തിന് സലാം.
ബ്ലോഗിലെ സീപ്പീയെം ലോക്കല്‍ കമ്മറ്റി മെമ്പ്രമ്മാരുടെ വാദങ്ങള്‍ക്കുള്ള ഒരു ഗുണമെന്താണെന്ന് ചോദിച്ചാല്‍ അവരുടെ വാദങ്ങള്‍ യൂണിവേഴ്സലാണെന്നുള്ളതാണ്. ആര്‍ക്കും ഉപയോഗിക്കാം. സ്വന്തം കൊടിയുടെയോ (അവര്‍ തന്നെ പഠിപ്പിച്ച പ്രകാരം-തുണിപൊക്കി നോക്കിക്കാണുന്ന) നിക്കറിന്റെയോ കളര്‍ പ്രകാരം വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. ഉദാഹരണത്തിന് കഴിഞ്ഞ ഒരു മാസത്തെ ബ്ലോഗ് പോസ്റ്റുകള്‍ നോക്കിയാല്‍ മതി.
Please do not indulge in hate speech.
ആചാരമായ് ജഡം ഭുജിക്കും കഴുകനുണ്ടോ
ഇന്നന്നമായ് മഹിഷമെന്നോ സൂകരമെന്നോ
പാത്തുമ്മയുടെ ആടെഴുതിയ ശ്ലോകത്തിന്റെ വൃത്തം ശരിയല്ല. കുറച്ച് ശ്രമിച്ചിരുന്നെങ്കില്‍ വസന്തതിലകം ആക്കാമായിരുന്നു.
ഫോര്‍ എക്സാമ്പിള്‍:
“ഉണ്ടോ ജഡം നിയതി തിന്നുമ ജന്തുവിന്ന്
ഇന്നന്നമായ് മഹിഷമെന്നതു പന്നിയെന്നോ“
മൃഗം ജഡം ഭുജ്യതേ ദിനേ
മഹിഷേ ന: സൂകരേ
ശ്ലോകം വിതറുന്ന സവര്‍ണ്ണ ഫാസ്റ്റിസ്റ്റ് അനോണികളേ,
നിങ്ങള്‍ ഒന്ന് മുറിക്കിത്തുപ്പിയ ശേഷം
വായിച്ചിരിക്കേണ്ട ലേഖനം ഇതാകുന്നു. പിന്നെ നന്ദിഗ്രാമിലെപ്പോലെ പച്ചയ്ക്ക് സേവിക്കാന്‍ എല്ലാരെക്കൊണ്ടും പറ്റ്വോ?
ശ്ലോകങ്ങള്‍ വാരിവിതറുന്നൊരനോണിമാരെ
തൊട്ടെങ്കിലിഞ്ചിയറിയും വിവരം പതുക്കെ
ഞാം മുതുകുളം ഷിബു- ഒരു വരിമുറിക്കവിത
ഇതുപലവക സഹദേവനകുല ചിത്രഗുപ്ത
ബ്ലോഗ് പോസ്റ്റ് പോലെയാം
കുഞ്ചിയമ്മ തന്നെ കുത്തണം,വറുക്കണം
വട്ടത്തില്‍(നീട്ടത്തില്‍) ചുടണം,ചോദ്യംസ്വയം
മറുപടിയും സ്വയമേവ,വാല്യക്കാരെ
പോലുമില്ല കാണാന്‍,ഉള്ളം ഗദഗദ
ആസനം കോലിട്ടു കുത്തിയിട്ടുമാരുമേ
ദൃഷ്ടിപായിക്കുന്നില്ലാ,മമവേപഥു,വാ
രോടു ചൊല്ലാന്‍,വെളിച്ചപ്പാടിനെയറിയാമെല്ലാ
വര്‍ക്കും,തിരിച്ചാര്‍ക്കുമങ്ങിനെയല്ലല്ലോ.
ഇവിടെന്താപ്പാ അനോണികളുടെ റീയാലിറ്റി ഷോയോ!
സുഷേണന്റെ വൃത്ത സഹായി സൂപ്പര്‍ ഹിറ്റ് ആയല്ലോ :)
കല്യാണം കഴിക്കാത്ത ചില ആണ്‍കഴുതകളുമുണ്ട് കാമം കരഞ്ഞു തീര്‍ക്കുന്നവ.അവര്‍ ചിലപ്പോള്‍ കല്യാണം കഴിച്ചാലും കാര്യമില്ലായിരിക്കും (വെറുതെ ആരെങ്കിലും പറയുന്നത് കേട്ട് അമറാനല്ലാതെ ‘മറ്റൊന്നും ചെയ്യാന്‍’ചെയ്യാന്‍ അറിയാത്തവര്‍)ഹാ കഷ്ടം!!!.
സാധാരണയായി വളവളായെന്ന് ഒരര്‍ത്ഥവുമില്ലാതെ എന്തെങ്കിലുമൊക്കെ (ബുദ്ധിജീവിയാണെന്ന നാട്യത്തോടെ, മറ്റുള്ളവരുടെ വായില്‍ നിന്നും തെറിച്ച് സ്വന്തം വായില്‍പോയ തുപ്പല്‍ കഷണങ്ങള്‍) തുപ്പിവെയ്ക്കുന്ന വാ(പാ)ചക വീരനും ഇവിടെ ശര്‍ദ്ദിച്ചത് വളരെ കുറവ്!!???. ഇനി വാക്യാതിസാരശിരോമണി നവചരകമഹാരാജനും (അമേരിക്കാവില്‍ കമ്യൂണിസത്തില്‍ ഉപരിപഠനം നടത്തും സഹാവ്)വരും കുറെ ഏങ്കോണിച്ച ലിങ്കുകളുമായി. കൂടെ ആ സിനിമാ ബോറനും!
‘അതിസാര കാലത്ത് തൂറിവച്ചാല്‍
മലബന്ധകാലത്ത് വാരിത്തിന്നാം’
(മലബന്ധകാലം = മേയ് 16 കഴിഞ്ഞ്)
എന്ന ഹോസ്റ്റല്‍ റ്റോയ്ലറ്റ് പോയറ്റ് ബെന്നറ്റിന്റെ വരികള്‍ ഈ സുഹൃത്തുക്കളുടെ തൂറ്റല്‍ കണ്ടപ്പോള്‍ ഓര്‍മ്മ വന്നിരുന്നു.
പെയിന്റ് പാട്ട ചുമന്ന് പെയിന്റ് പുശാന്‍ പോയ അമ്പു ജാക്സണ്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചുകാണില്ല പാട്ടമറിഞ്ഞ് സ്വന്തം കണ്ണിലും മൂക്കിലും വായിലും പെയിന്റ് പോയി ഇത്ര ചളകൊളമാകുമെന്ന്.(ഈ അമ്പിലും ബൂമറാങ്ങ് വിഭാഗത്തില്‍ പെട്ടവയുണ്ടോ?)
‘പാട്ടയൊന്നും ചുമക്കാത്തതെന്തേ ഒന്ന് ചുമന്നു കൂടെ’ എന്ന നിരന്തരമായ ചോദ്യശരങ്ങള്‍ ഏറ്റ് ആശംസ അര്‍പ്പിക്കാന്‍ പാട്ടക്കാരുടെ അടുത്ത് പോയി പാട്ടയില്‍ നിന്നും പെയിന്റെടുത്ത് ഉടുപ്പില്‍ തേച്ച ഭാഷാപണ്ഡിതന്‍ ഇപ്പോള്‍ അത് (കുരുക്കളില്‍ അമ്പുകൊണ്ടതു പോലെ) കഴുകിക്കളയാന്‍ മരുന്നന്വേഷിച്ച് നടക്കുന്നു എന്ന് (ഇദ്ദേഹം തന്നെ അടുത്ത രണ്ട് ‘ആശംസകള്‍ക്കായി’ ഒരു കാവിഷര്‍ട്ടും ത്രിവര്‍ണ്ണ ഷര്‍ട്ടും വാങ്ങി പെട്ടിയില്‍ വച്ചിട്ടുണ്ടെന്നും) പുതിയ കിംവദന്തി. (സഖാക്കള്‍ എന്നാല്‍ സംസ്കൃതത്തില്‍ സഹിക്കാന്‍ അറിയാത്തവര്‍ എന്ന് അര്‍ത്ഥമുണ്ടോ ഗുരോ?)
ഏതായാലും എനിക്ക് ഈ പോസ്റ്റ് നന്നായി ഇഷ്ടപ്പെട്ടു.
ഞാനൊരു അരാഷ്ട്രീയവാദി. ഒരു രാഷ്ട്രീയപാര്‍ട്ടിയിലും വിശ്വസിക്കാത്ത ഒരു കൂട്ടം മനുഷ്യരുള്ളതിനാലാണ് കേരളത്തില്‍ ഇടതും ഐക്യമുന്നണിയും മാറിമാറി അധികാരത്തില്‍ വരുന്നത് എന്ന കാര്യം മറക്കണ്ട!
ഡിസ്ക് കൈമള്‍: ഈ കമന്റില്‍ പ്രസ്താവിച്ചിരിക്കുന്ന നാമങ്ങള്‍ സംഭവങ്ങള്‍ എന്നിവ തികച്ചും സാങ്കല്‍പ്പികമാണ്. അതിനു ജീവിച്ചിരിക്കുന്നവരുമായോ, മരിച്ചവരുമായോ,മരിച്ചതുപോലെ മരച്ച് ഇരിക്കുന്നവരുമായോ സാമ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃശ്ചികമാണ്.
വേപഥുവുണ്ടാവാം ഹൃത്തിലെന്നാലു-
മൊരു പോസ്റ്റായ് പിറക്കുന്നപൂര്‍വ്വകാര്യം.
വേദാന്തമൊന്നുമുരിയാടരുതിവിടെ വേവില്ലൊ-
രനോനിക്കമന്റുമീ പോസ്റ്റില്‍
വായിച്ചതെല്ലാം സമൂലം ദഹിക്കാന്‍
വേണമൊരു കോപ്പ ചുക്കുവെള്ളം
ഉള്ളതില്ല പരനുള്ളു കാട്ടുവാന്‍
തന്നതില്ല നരനുപായമീശ്വരന്‍
വാലു ചുരുട്ടിയാട്ടുന്ന ശുനകനെ
ആടെന്നു ചൊല്ലി വിളിക്കുന്നതും ഭവാന്‍
ഹന്ത ഹന്തയിഹനിങ്ങള്‍ നമ്മളുടെ ശ്ലോകനോണികളെ മാന്തിയാല്‍
തല്ലു കിട്ടിടുമെ ഠുമ്പ ഠൂമ്പ ബത ഠുമ്പഠും ഡുഡുഡു ഠും ഡുഡും
ഇഞ്ചിയാരെന്നു ചോദിച്ചു
ജിഞ്ചറെന്നു ചൊല്ലിനാന്‍
ഇഞ്ചിപ്പെണ്ണു കേട്ടഥ കോപിച്ചു
അനോനിയേ പൊറുക്കണം.
ജിഞ്ചറെന്നു പറയുന്നനോനിയെ
പഞ്ചറാക്കുമത് നിശ്ചയം.
ഇഞ്ചിയെന്ന മൃദു ബ്ലോഗുഭാഷിണിയെ
ജിഞ്ചറെന്നിനി ചൊല്ലുമോ?
അവസാനത്തെ അനോണിയുടെ ശ്ലോകം രഥോദ്ധതയില്‍ ദ്വിതീയാക്ഷരപ്രാസത്തില്‍ ശരിയാക്കിയാല്‍ ഇങ്ങനെയാവും:
ജിഞ്ചറെന്നു പറയുന്നനോനിയെ
പഞ്ചറാക്കുമതു നല്ല നിശ്ചയം
ഇഞ്ചിയെന്ന മൃദുഭാഷിയേ വിനാ
ജിഞ്ചറെന്നിനി വിളിക്കുമോ ശഠാ
thank yuuuu !
ജിഞ്ചറെന്നു പറയുന്നനോനിയെ
പഞ്ചറാക്കുമതു നല്ല നിശ്ചയം
ഇഞ്ചിയെന്ന മൃദുഭാഷിയേ വിനാ
ജിഞ്ചറെന്നിനി ചൊല്ലുമോ ശഠാ
ഹ ഹ ഹ അനോണികുട്ടന്മാരുടെ ശ്ലോകങ്ങള്‍ കലക്കി. ഇനി വരുന്നവ നമ്മുടെ ഇന്‍ബോക്സിലേക്ക് പോവാനീ കമന്റ്. :)
ഇതെന്താ...അനോണി ശ്ലോകാക്ഷരി മത്സരമോ??
മുതുകുളം ഷിബൂനോടാ കളി.എന്നെ ഗവിതയെഴുതി തോല്പ്പിക്കുവോ,സഹാക്കള്‍.ഇതാപിടിച്ചോ
നാര്‍ണോന്നൂണിനു ചോര്‍ണോത കറിനോ,കസിനൊ
തിത്തകം ഗുലു ഗുലു, ഗദഗഡാ മയില്‍ കഷായം
മേരിക്കുണ്ടൊരു കുഞ്ഞാട്,മേനി കൊഴുത്തൊരു
കുഞ്ഞാട്,കുഞ്ചിയമ്മക്കന്ജു മക്കളാണേ
അഞ്ചാമനോമന ക്കുന്ജു വാണേ യവന്‍ വേലയും
കണ്ടു വിളക്കും കണ്ടു കടലില്‍തിര കണ്ടു
കപ്പല്‍ കണ്ടു,ഹാ മത്തിയും ഡോള്ഫിനും
സൃംഗരിക്കുന്ന നയന മനോഹര കാഴ്ച്ചതന്നെ.
ഹൂ ഹു ഹൂ പുരുഷകേസരീ ഭവാന്‍
ചൊന്ന നല്ല ചിലവാക്കുകള്‍ക്കു ഹാ
ശ്ലോകമണ്ഡലമതിന്റെ പേരിലീ
സെക്കിറട്ടറി പറഞ്ഞു നന്ദി ഹാ!
അവരുടെ കട്ടിലിനേക്കാള്‍ വലുതാണവളുടെയാത്മാവെങ്കില്‍ അരിഞ്ഞു ദൂരെത്തള്ളും അരിവാളാല്‍ അവളുടെ കയ്യും കാലും
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവളുടെയാത്മാവെങ്കില്‍ വലിച്ചുനീട്ടും ചുറ്റിക കൊണ്ടവര്‍ അവളുടെ കയ്യും കാലും
മോളിലെ ആടിന്‍റെ കവിതേലെ വൃത്തം സ്ലഥ കാകളി അല്ലേ?
ഞാന്‍ ഇന്നലെ നിരീച്ചു ഗായത്രീന്നു
slokam track
അതിസാര കാലത്ത് തൂറിവച്ചാല്‍
മലബന്ധകാലത്ത് വാരിത്തിന്നാം’
ഇതാരാ ഇഞ്ചി തന്നെയോ?
വളിവിടല് കഴിഞ്ഞിട്ട് തൂറി തിന്നലും തുടങ്ങിയോ?
അത് ശരിയാണ്, രണ്ട് തിയറികള്‍ പ്രചരിപ്പിക്കാം.
1. പോസ്റ്റ് ബ്ലോഗ് കമന്റ് ഇതൊക്കെ മൊത്തം ഞാന്‍ തന്നെയാണ് എഴുതുന്നത്.
2. അല്ലെങ്കില്‍ പോസ്റ്റ് ബ്ലോഗ് കമന്റ് ഇതു മൊത്തം വേറെ വല്ലവരും.
എന്തേ? ഇതില്‍ ഏതെങ്കിലും ഒന്ന് പ്ലീസ് നിശ്ചയിക്കൂ. ഗുരുക്കന്മാരൊക്കെ ഏതെങ്കിലും ഒരു തിയറിയില്‍ ഉറച്ച് നില്‍ക്കുന്നതല്ലേ നല്ലത്? അടിയങ്ങള്‍ അതങ്ങ് സ്വീകരിച്ചേക്കാം, ഒക്കേ?
ശ്ലോക ബ്ലോഗര്‍മാരെ വര്‍ഗീയ ഫാസിസ്റ്റുകളെന്ന് വിളിച്ച് ഇഞ്ചിപ്പെണ്ണിറങ്ങിയിട്ടുണ്ട്. ശ്ലഥകാകളി കൈയാങ്കളിയാവുന്നതിനു മുന്‍പേ ഓടട്ടെ.
സവര്‍ണ്ണ ഫാസിസ്റ്റുകള്‍!
രാജ ഗുരുക്കന്‍മാരെ അപമാനിച്ചാല്‍ സഗീറിന്‍റെ പണ്ടാരത്തില്‍ കവിത അങ്ങോട്ട് അയച്ചുതരും.
ജാഗ്ര തൈ(txd)
ഓവറാക്കല്ലേ
:) ഒക്കെ ഒക്കെ ആ ഒന്നൊന്നര ഭീഷണിക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങി. വെള്ളക്കൊടി! :)
ശ്ലോകം സ്റ്റോക്ക് കഴിഞ്ഞെങ്കില്‍ നമുക്കൊരു ഗോമ്പീഷന്‍ തുടങ്ങാം.
ചോദ്യം: 2009 -ലെ ഓണസദ്യ താഴെപ്പറയുന്നവരില്‍ ആരുടെയൊപ്പം ഉണ്ണാനാണ് ആഗ്രഹം?
a എറണാകുളം എം എല്‍ എ, ഹൈബി ഈഡന്‍
b ആലപ്പുഴ എം എല്‍ എ, ഷാനിമോള്‍ ഉസ്മാന്‍
c കണ്ണൂര്‍ എം എല്‍ എ, എ പി അബ്ദുള്ളക്കുട്ടി
ഇഞ്ചിപ്പെണ്ണിന്റെ ലാസ്റ്റ് കമന്റ് ‘രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ’ എന്ന രീതിയില്‍:
ഒക്കെ ഒക്കെയാ ഒന്നൊന്നര ഭീഷ
ണിക്ക് മുന്നിലായ ആയുധം വെച്ചല്ലോ
വെള്ളവെള്ള വെള്ളക്കൊടി വെള്ള വെള്‍
വെള്ള വെള്ളക്കൊടി വെള്ള വെള്ള ള
സവര്‍ണ്ണഫാസിസ്റ്റുകളെന്നു വിളിച്ചു
ശ്ലോക ബ്ളോഗര്‍മാരെ ഓടിച്ചതും ഭവാന്‍ (ഭവതി)
രണ്ടു നാലു കമന്റു കൊണ്ടൊരുത്തനെ
തണ്ടില്‍ നിന്നിറക്കി നടത്തിച്ചതും ഭവാന്‍ (ഭവതി)
അടൂരിന്റെ 'കഥാപുരുഷ'നില്‍ കുട്ടിയായ കുഞ്ഞുണ്ണി കരയുന്നുണ്ട്- സഹപാഠി അവനെ ബൂര്‍ഷ്വാ മൂരാച്ചിയെന്നു വിളിച്ചു എന്നു പറഞ്ഞു കൊണ്ട്. സവര്‍ണ്ണ ഫാസിസ്റ്റെന്ന വിളി അതിലും കടുത്തു പോയി :(
കുട്ടിയായ കുഞ്ഞുണ്ണി കരയുന്നു
സഹപാഠി ബൂര്‍ഷ്വായെന്നു വിളിച്ചെന്ന്
പറഞ്ഞും കൊണ്ട് ഞും കൊണ്ട് ഞും കൊണ്ട് സവര്‍ണ്ണ ഫാസിസ്റ്റയ്യോ കടുത്തു പോയ്!
:-)
മാരീചന്റെ എഴുത്ത് എനിക്കിഷ്ടമാണ്. മ വാരികകളിലെ ശ്യാമളയുടെ മരണം-സമ്പൂര്‍ണ്ണ ഫോട്ടോ ഫീച്ചര്‍, സ്രാവ്-നോവല്‍, ലോറി ഡ്രൈവര്‍- നോവലൈറ് ഇതൊക്കെ കക്കൂസില്‍ പോകുമ്പോള്‍ വായിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ബ്ലോഗ് വന്നതില്‍ പിന്നെ ഒളിയമ്പുകളാ മോര്‍ എഫക്റ്റീവ്.
പണ്ട് പിണറായി വിജയനെ ഒറ്റിയെന്ന് പറഞ്ഞ് പിണറായിയുടെ ജര്‍മ്മന്‍ നിര്‍മ്മിത കോള്‍ട്ട് (അതന്നെയാണോ?) ശര്‍മ്മയുടെ വായിലേക്ക് തിരുകി കാഞ്ചി വലിക്കണം എന്നൊക്കെയെഴുത്യേക്കണത് വായിക്കാന്‍ എന്താ ഒരു രസം! ഒട്ടും മുക്കണ്ട ആവശ്യം വരില്യ.
ഇനി വിഷു ഫാവി ഫലങ്ങള്‍.
നോം,ആറ്റുകൊള്ളി രാജകൃഷ്ണന്‍.2004 ലോകസഭ ഇലക്ഷനില്‍ ബിജെപി ജയിക്കുംന്നു പത്രസമ്മേളനത്തില്‍ പ്രവചിച്ചത്നു ശേഷം ആദ്യമായി നോം പൊതു വേദിയില്‍.ഏതു ജിഞ്ഞറിനും ഒരു അബദ്ധമൊക്കെ പറ്റും.ഫലങ്ങള്‍ കേട്ടോളി
മാരീച്ചി വിട്ട അമ്പു കണ്ട്രോള്‍ തെറ്റി ഇസ്രയേല്‍ ചാരഗ്രഹത്തിന്‍റെ ഡിക്കിയില്‍ കൊണ്ട് അത് പൊട്ടി താഴെ വീഴും.ഗുളികന്‍ പൂരാടത്തിലേക്ക് കേറുന്ന സമയമാണ്.തുടര്‍ന്നു ഇസ്രയേല്‍ പാലസ്റ്റീന്‍വാര്‍സ്റ്റാര്‍ട്ട്.
സെവി ഇബ്രാഹീമിന്‍റെ ഓപ്പണ്‍വീട് പൂട്ടാന്‍ മറന്നത് കാരണം തേരട്ട ഉറുമ്പ് ചതുമ്പ് എന്നിവ ഉള്ളില്‍ കേറും.വാതിലിന്റെ വിജാഗരി പെറുക്കി കൂട്ടി കൊട്ടെല്‍ ഇട്ടു പുതുത് ഫിറ്റ് ചെയ്തില്ലേല്‍ കട്ടപ്പോഹ.തേരട്ടകള്‍ ഉണ്ടാകുന്നത് ലെഹനമെഴുതും.
നീട്ടിയ രാമന്‍ താണ്മ,വിനയം എന്നിവ വിട്ടു പിടിക്കേണ്ടിവരും.കൊഴ്ക്കട്ട പീച്ചിപ്പോടി കുഴമ്പ് രുചിച്ചുനോക്കി ഇഷ്ടപെട്ട, നോട്ടും(ഗാന്ധി ത്തല) കാണാച്ചാരടും,നാലാപ്പടിന്‍റെ ദുഃഖം ഇതിനൊക്കെ കൊടുത്തപോലെ പ്രമുഖ പത്ര മൊയലാളിയില്‍ നിന്നും നീട്ടിയ ഒരു കൊട്ടേഷന്‍ വരും,പുമാന്റെ ആത്മകഥ എഴുതിക്കൊടുക്കാന്‍.തൃക്കേട്ട,ദ്വാദശി കോഴിക്കോട്ടേക്ക് കേറിനില്‍ക്കുന്നതിനാല്‍ നോക്കീം കണ്ടും ഏറ്റാ മതി.
സര്‍ക്കാരന്കിള്‍ റബ്ബര്‍ പാല് കുടിച്ചു മൂത്ര തടസ്സം നേരിടും.ഇഞ്ചി നളപാചക പ്രകാരം ജിലേബിയില്‍ ഘൃതമായി സേവിച്ചാല്‍ തല്‍ക്കാലം ശാന്തി.എന്നാലും പഴയ പിക്കപ്പിനു വാമപ്പു നല്ലോണം വേണ്ടി വരും. രാഹു പ്രധാനമന്ത്ത്രി ആവുന്നതിനു മുമ്പായാല്‍ രക്ഷ.അല്ലേല്‍ പോക്ക്.
വായ്ക്കരി ഇഷ്ടനു ഓള്‍റെഡിയുള്ള പൊട്ടത്തരം, മന്ദത സ്വല്‍പ്പം കുറയും.വാസ്തു പ്രശ്നമാണ്. ആനയുടെ പിന്‍ഭാഗം മാറ്റി,മൂക്കോ,വാലോ പ്രദര്‍ശിപ്പിക്കാം.ശുക്രന്‍ അട്ടത്തേക്ക് ദൃഷ്ടി പായിച്ചിട്ട്ണ്ട്.പിന്നെ പ്രധാന കാര്യം വിട്ടു.ഉപ്പു തീറ്റി കുറച്ചാല്‍ തന്നെ കൊരച്ച് വെവരംവെക്കും.
കോവക്കയില്‍ നിന്ന് സൂര്യപ്രകാശം ഉണ്ടാകുന്നത്, വൃത്തികെട്ട നമ്മുടെ ചിഹ്നം എന്നീ നെരൂദിയന്‍ കവിതകള്‍ എഴുതിയ മഹാകവികള്‍ യഥാക്രം അണ്ടിയില്‍നിന്ന് മാങ്ങ ഉണ്ടാകുന്നത്,ഓക്കാനം എന്നീ കവിതകള്‍ എഴുതും.വീനസ് മാറ്കിസിലേക്ക് തിരിച്ചു നടക്കുന്ന ഒടുക്കത്തെ കഷ്ടകാലമാണ്.ശ്രദ്ധ വേണം
ഇപ്പൊ വരാം.പല്പ്പൊടിക്കു പകരം മൂക്കുപ്പോടി ആണ് എടുത്തത്,ഒരു ചവര്‍പ്പ്. പല്ല് തേച്ചു വരാം.
എന്തുപറ്റി, എല്ലാര്‍ക്കും “ധര്‍മ്മപുരാണോ”മാനിയ ബാധിച്ചോ??...എല്ലായിടത്തും തീട്ടം!!
ഇത്ര പെട്ടെന്ന് ഇത്ര കമെന്റുകളോ- ഇന്നലെ ഒന്നു പോലുമില്ലയിരുന്നു-
എന്തായാലും ഇഞ്ചി കടിപ്പിച്ചിരിക്കുന്നു-
ഈ ഫാഷ ഫാഷ എന്നതിന്റെ സൂത്രപ്പണിയെ-
കൊള്ളാം കുഞ്ഞെ നിന്നിഷ്ടം
തല്ലാന്‍ പാടില്ലെന്നാലും
മാനം നോക്കി പോകുന്നു
ഒന്ന് നില്‍ക്കണേ
കത്തോലിക്കാ സഭ തൊഴിലാളി സംഘടന രൂപവത്കരിക്കുന്നു..
ജെന്‍.ജെ.ജോജുന്ന വിപ്ലവകാരിയെ ചെക്രട്ടറി ആയി ഞാന്‍(പാത്തുമ്മാടെ ആട്)
നോമിനെറ്റ് ചെയ്യുന്നു.
പാത്തുമ്മായ്ക്ക് ഒന്നില്‍ കൂടുതല്‍ ആടുകളുള്ളതുകൊണ്ടോ,
ആടുള്ള ഒന്നില്‍ കൂടുതല്‍ പാത്തുമ്മമാരുള്ളതുകൊണ്ടോ,
തൊട്ടു മോളില്‍ ജോജുവിനെ സെക്രട്ടറിയാക്കിയതു ഞാനല്ല,
അതിനു മോളില്‍ ആടി വന്നതൊക്കെ ഞാന്‍.
ഐഡന്റിറ്റി തെഫ്റ്റിനെതിരേ കേസ് കൊടുക്കാന്‍ വകുപ്പുണ്ടാകുമോ ആവോ?
ഈ പേട്ട് കത്തോലിക്കാ സഭയും തിരുമേനിമോന്‍മാരും രാഷ്ട്രീയത്തില്‍ ഇടപെട്ടിടപെട്ടാണ് ഉള്ള ഹിന്ദുക്കളെല്ലാം കമ്യൂണിസ്റ്റുകള്‍ക്ക് വോട്ട് ചെയ്യുന്നത്. ബി ജെ പി വിഷം, എന്നാല്‍ കോണ്‍ഗ്രസ്സോ, അച്ചന്മാരുടെ അരമനകളില്‍ വിടുപണി ചെയ്ത് നടക്കുന്നു- മതത്തിലും ജാതിയിലും വലിയ ഭ്രാന്തില്ലാത്ത ഹിന്ദുക്കള്‍ പിന്നെ ഇടതിനല്ലാതാര്‍ക്ക് വോട്ട് ചെയ്യും? കോണ്‍ഗ്രസ്സ് എന്നു വെച്ചാല്‍ തെകന്‍ കേരളത്തില്‍ തനി കൃസ്ത്യാനി (അച്ചായന്‍ ) പാര്‍ട്ടിയാണ്. അത് മാറണം. എന്നാലേ ഇടതിന്റെ വോട്ട് കുറയൂ.
ഇനിയെങ്കിലും പള്ളീം പട്ടക്കാരും സുവിശേഷത്തില്‍ ശ്രദ്ധീര്. മാമോദീസ മുക്കി മുക്കി കൊച്ചിനെ കൊല്ലല്ല്.
ആ ഗോപ്തന്‍ ഈവഴി വന്നാല്‍ ഒന്നറിയിക്കണേ ചേച്ചി/ചേട്ടന്‍മാരെ
രണ്ടു രണ്ടര കിലോ 'ലിങ്ക്' തരാന്ന് മോഹിപ്പിച്ചു കാശും വാങ്ങി സ്ഥലം വിട്ടതാ.
കണ്ടുമുട്ടുന്നവര്‍ അടുത്ത പോലിസ്‌സ്റ്റേഷനില്‍ അല്ലെങ്കി കംഫര്‍ട്ട് സ്റ്റേഷനില്‍ വിവര മറിയിക്കുക.
പാത്തുമ്മാടെ ആടിനു ഇപ്പൊ കിട്ടിയ ന്യുസ്.
ഐക്യരാഷ്ട്രസഭയുടെ മാനവവികസന ഇന്‍ഡക്സില്‍(United Nations Human Development Index)ഇന്ത്യ 132 എന്ന സ്ഥാനത്ത് .128 എന്ന നമ്മുടെ പഴയ ദയനീയമായ അവസ്ഥയില്‍നിന്നും പിന്നെയും താഴെയാണ് ഈ പുതിയ സ്ഥാനം.ഭൂട്ടാനും താഴെ.
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത:
ബ്ലോഗ് പോളിറ്റ് ബ്യൂറോ ഉടച്ചു വാര്‍ക്കുന്നു. ഇഞ്ചിക്കെതിരെ പി.ബിക്കുള്ളില്‍ പ്രതിഷേധം ശക്തം. ഇഞ്ചിയെ പ്രതിരോധിക്കാന്‍ മുംബൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും ക്വോട്ടേഷന്‍ സംഘങ്ങള്‍ അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. പി.ബിക്ക് സ്വാധീനമുള്ള ടെക്സാസ്, ഫിലാഡെല്‍ഫിയ, മെയിന്‍, ചിക്കാഗോ എന്നീ സുപ്രധാന കേന്ദ്രങ്ങള്‍ വഴി ഇഞ്ചിയെ ശക്തിയുക്തം പ്രതിരോധിക്കാനുള്ള അനോണി സംഘങ്ങളെ ഇറക്കുവാന്‍ പി.ബി തീരുമാനിച്ചിരിക്കുന്നു. ഇടതുപക്ഷാനുഭാവികള്‍ ഇഞ്ചിയെ കൂക്കിവിളിച്ചു സല്‍പ്പേരു നഷ്ടപ്പെടാതെയിരിക്കുവാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പി.ബി അനോണികള്‍ക്ക് താക്കീത് നല്‍കി.
ഇഞ്ചിയെ അനുകൂലിച്ചുകൊണ്ടുള്ള വിമത ശല്യം ബ്ലോഗ് പോളിറ്റ് ബ്യൂറോയിലുള്ളതായി സംശയിക്കപ്പെടുന്നു. പി.ബി നടത്തിപ്പോരുന്ന അതീവ രഹസ്യ ഗൂഗിള്‍ ഗ്രൂപ്പായ വൈഡ് ഓപ്പണിന്റെ സീക്രട്ട് ഡോക്യുമെന്റ് സെക്ഷനിലെ ഫയലുകള്‍ ചോരുന്നതായി പി.ബി സംശയിക്കുന്നു. നിലവിലുള്ള പി.ബി അംഗങ്ങളുടെ പലരുടേയും അംഗത്വം സസ്പെന്‍ഷനിലേക്ക് നീങ്ങുന്ന തരത്തില്‍ രഹസ്യയോഗങ്ങളും രഹസ്യ ചര്‍ച്ചകളും നടക്കുന്നതായി സൂചന.
സത്യം പറയട്ടേ, ആദ്യത്തെ ഭാഗം വായിച്ചിട്ട് എനിക്ക് ഒന്നും മനസിലായില്ല! ഭയങ്കര കടുപ്പം ഉള്ള മലയാളം!
ദേശാഭിമാനിക്ക് ഇത്രയും കടുപ്പം ഉണ്ടൊ?
ഇതു നാട്ടു ബുത്ദിജീവികളുടെ ഭാഷ തന്നെ!
പി.ബി.അറിയാതെ മറ്റൊരു പി.ബി യോ.ആ ഫയലൊക്കെ പയലുകള് പി.ബീലേക്ക് മാറ്റൂ.ഇതിന്‍റെ പിന്നില്‍ കൊട്രോച്ചി ആണോ എന്നൊരു സംശയം അങ്കുരിക്കുന്നു.
പാത്തുമ്മാടെ ആട്(ഒറിജിനല്‍)
ഒപ്പ്
കലക്കി ഇഞ്ചി! പ്രത്യേകിച്ച് ഒന്നാം ഭാഗം.
പുരോഗമന/ജനാധിപത്യവാദികള്‍ക്ക് സിപിഎം ഒരുക്കിയിട്ടിട്ടുള്ള തൊഴുത്തല്ലാതെ സ്വന്തമായി നിലനില്‍പ്പുണ്ടെന്ന് ഇടയ്ക്ക് ഓര്‍മിപ്പിക്കുന്നത് നല്ലതാണ്.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പി ബി ക്കാരായ ജേക്കബ് കോബെണന്‍,റോബ്‌ഫിസ്ക്,
ജോസെഫ് മൂര്‍,ടോംതെക്കന്‍ എന്നിവരിലാരാണ് വിമത പ്രവര്‍ത്തനം നടത്തുന്നത്.പാത്തുമ്മാടെ ആട് ഉടന്‍ മൈസൂര്‍ പോലിസിനെ അങ്ങോട്ട് അയക്കുന്നതാണ്.ഡീറ്റെയില്‍ട് എന്‍? കൊയറി വേണ്ടിവരും.ഫയലുകള്‍ മുങ്ങരു ത്..
പുരോഗമന/ ജനാധിപത്യ വാദികള്‍ എപ്പോഴാണ് അമേരിക്കന്‍ മൂടുതാങ്ങികളായി t.k. formerly known as തൊമ്മന്‍ ?
സി.പി.എം തൊഴുത്തെന്ന ഉമ്മാക്കി കളഞ്ഞേക്കൂ. പുരോഗമന/ ജനാധിപത്യ വാദികള്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം താങ്കളില്‍ നിന്നു തന്നെ അറിഞ്ഞാല്‍ കൊള്ളാം.
അല്ലാ..ഈ ചൈനയുടെ മൂട് മാത്രമെ താങ്ങാവൂ എന്നുണ്ടോ??
ആരുടെയെങ്കിലും മൂട് താങ്ങിയേ തീരൂ എന്ന് കരുതുന്നവര്‍ക്ക് അങ്ങനെയെല്ലാം തോന്നും. ഞാന്‍ മുകളില്‍ പറഞ്ഞത് നട്ടെല്ലുള്ളവരുടെ കാര്യമാണ്.
എങ്ങനെയെല്ലാം തോന്നും??? ഉദ്ദേശിച്ചതു മനസ്സിലായില്ല..ഒന്നു വ്യക്തമാക്കിയാല്‍ കൊള്ളാം..
ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ.
ഒന്ന്: ആട് തടിച്ചാലും തൊഴുത്തില്‍ കെട്ടാറില്ല. ആട്ടിന്‍കൂടില്‍ത്തന്നെ തുടരും. തൊഴുത്തില്‍ മാടുകളാണ് ജീവിക്കാറ്.
രണ്ട്: ആടുകള്‍ക്ക് കൊഴുക്കട്ടയേക്കാള്‍ ഇഷ്ടം പ്ലാവിലയും തൊട്ടാവാടിയുമാണ്.
മൂന്ന്: ഞാന്‍ പാത്തുമ്മയോടന്വേഷിച്ചു. എന്റെ അജപാലികയ്ക്ക് വേറേ ആടുകളില്ല. പാത്തുമ്മയെന്നുപേരുള്ള വേറൊരു അജപാലികയും ബംഗോര്‍ മുതല്‍ പ്ലാനോ വരെയുള്ള റൂട്ടിലില്ല. അതുകൊണ്ട് മുകളില്‍ എന്റെ പേരുപയോഗിക്കുന്നവരുടെ കമന്റുകള്‍ ഞാന്‍ വീറ്റോ ചെയ്യുന്നു.
നാല്: എന്റെ മുണ്ടിനടിയില്‍ നിക്കറുകളില്ല. മുണ്ടുയര്‍ത്തിക്കാട്ടേണ്ടിവന്നാല്‍ തുറന്ന വീടുകളുടെ സുതാര്യതയേക്കാള്‍ പതിനാറുകെട്ടുകളുടെ നിഗൂഡതകളിലാവും അതുണ്ടാകുക
അഞ്ച്: മലയാളബ്ലോഗിലെ ശ്ലോകകവിതാകാവ്യപാരമ്പര്യത്തെ അടിസ്ഥാനപരമായി ഒരു സവര്‍ണ്ണ ഫാസിസ്റ്റ് പാരമ്പര്യമായി കണക്കാക്കുന്നവരില്‍ ഇഞ്ചിയുമുണ്ടെന്നത് ദാരുണമാണ്. കോഡന്മാരുടെയും കോഡിമാരുടേയും നേഴ്സുമാരുടേയും രെജിസ്റ്റേഡ് ഭര്‍ത്താക്കന്മാരുടേയും ഒക്കെ കലാപങ്ങള്‍ക്കിടയില്‍നിന്ന് ഒരമേരിക്കന്‍ മലയാളിക്ക് മോചനമുണ്ടെങ്കില്‍ അത് പടിഞ്ഞാറുനിന്നൊഴുകിവരുന്ന ശ്ലോകങ്ങളിലൂടെയാണ്.
ഇതാണോ അനോണികള്‍ മാത്രം കമന്റിയ ഒരു പോസ്റ്റ്? :) ന്റെ പാത്തുമ്മയുടെ ആടേ, ക്ഷമിക്കൂ. സവര്‍ണ്ണ ഫാസിസ്റ്റ് എന്ന വിളി നിരുപാധികം പിന്‍ വലിച്ചിരിക്കുന്നു. ഇങ്ങോട്ട് ഓരോന്ന് വിളിക്കുമ്പൊ ഞങ്ങളെപ്പോലെയുള്ള കൊച്ചുകുട്ടികള്‍ അത് പിടിച്ച് തിരിച്ച് വിളിക്കുമെന്ന് ചേട്ടന്മാര്‍ മനസ്സിലാക്കാനാണ് അങ്ങിനെ വിളിച്ചത്. കുടുംബത്ത് ഇച്ചിച്ചി പറയുമ്പൊ ഓര്‍ക്കണംട്ടോ. ;)
മതി മതി, എല്ലാരും നിര്‍ത്തീട്ട് പോക്കേ.
അതെങ്ങനെ ശരിയാകും ഇഞ്ചീ..എനിക്കു അന്നോണിയുടെ മറുപടി കിട്ടിയില്ലാ...
;;പതിനാറുകെട്ടുകളുടെ നിഗൂഡതകളിലാവും അതുണ്ടാകുക ;;
ആരാ ഡേയ് പതിനാറു കെട്ടിയവരെ തോണ്ടുന്നത്.
ഇവിടെ ഒന്നും പിന്നെ ഒരു ചിന്നതും ഒപ്പിച്ചു കൊണ്ടുപോകുന്ന പാട് എനിക്കറിയാം.
പാത്തുമ്മാടെ ആട്(ഒറിജിനല്‍)
ഒപ്പ്
ഇതെന്താ ചോദ്യം ഉത്തരോം ഇന്‍ചി തന്നെ ഇച്ചിച്ചി പറഞ്ഞു കളിക്ക്യാ.
ആരവിടെ ഭടാപടാ പടനായകാ
ചടപട പി.ബി ഇടപെടും.
ഫയല്‍ തൊട്ടുപോകരുത്.
നാന്‍താന്‍ ആട്,പാത്തുമ്മാടെആട്
ഇച്ചിച്ചിയെ പറഞ്ഞാല്‍ പി.ബി. ഇടപെടും. ഇഞ്ചി കൂട്ടി കടിക്കാന്‍ പട്ടി വരും. പോസ്റ്റാണെങ്കില്‍ ഇങ്ങനെ മറിയണം. അല്ലെങ്കില്‍ ങ്ഹാ...
-പാത്തുമ്മയുടെ ആട് (ഒറിജിനല്‍ )
പാത്തുമ്മാടെ ആടിനെ പേപ്പട്ടി കടിച്ചോ?
ഇന്‍ചി അടുത്ത പോസ്റ്റെപ്പഴാ.
പോസ്റ്റും കമന്റും വായിക്കാന്‍ നല്ല രസം.ബോറു മാറിക്കിട്ടി.അല്ലാതെ,ആ സു ചേച്ചി ഇടുന്ന പോലെ കായവറുത്തതും ഉപ്പെരിം ഒക്കെ വിളമ്പി തനി കഞ്ഞി ആയില്ല ഇത്..ഒരു ഗുമ്മുണ്ട്.
ഈ 'കഞ്ഞി ' എവിടെയോ കേട്ടിട്ടുണ്ടല്ലോ :). സു-വിന്റെ മുകളിലെ കമന്റ് നോക്കിയേ. :)
അപ്പൊ അങ്ങനെയാ കാര്യങ്ങള്‍ അല്ലേ. നല്ലത്, നടക്കട്ടെ!
കത്തോലിക്കാസഭ തൊഴിലാളി സംഘടന- ഇന്ന് നടന്ന സീ.സി മീറ്റിംഗ് ലെ സുപ്രധാന തീരുമാനം ഞാന്‍ പ്രഖ്യാപിച്ചു കൊള്ളുന്നു.
നോക്കു കൂലി - 2 രൂപ പെര്‍ ചാക്ക്.
ജെന്‍.ജെ ന്വോഞു(സിക്രട്ടറി)
"കെട്ടിമേളം നാദസ്വരം
അത് സേര്‍ന്ത് കേട്‍ക്കും നേരം സൊകം
ഡും ഡൂം ഡും ഡും...
ഡു ഡൂ ഡു ഡൂ ഡൂ
ഡും ഡും ഡൂം ഡൂം
മഞ്ജള്‍ കുങ്കുമം താലിയും സിരിപ്പ്
പെണ്‍കള്‍കെല്ലാം ഇന്നൊരു പൊറപ്പ്...
ഡും ഡൂം ഡും ഡും...
ഡു ഡൂ ഡു ഡൂ ഡൂ
ഡും ഡും ഡൂം ഡൂം "
അനോണികള്‍ എല്ലാരും ഈ പോസ്റ്റൊരു ട്വീറ്റര്‍ അപ്ഡേറ്റ് ആയി ഉപയോഗിക്കുമ്പോള്‍ നമ്മള്‍ സനോണികള്‍ ആയി മാറി നില്‍ക്കുന്നതെന്തിന് അല്ലെ ഇഞ്ച്യേ.... കിടക്കട്ടെ നമ്മടെ വകേം ഒരെണ്ണം
എന്റെ പേര് അനോണികള്‍ ദുരുപയോഗം ചെയ്യുന്നതു തടയാന്‍ ഞാനും സനോണിയായി.
Thought of the day }}}}
If Nambiar knows every thing,expert .)
1)why he compelled P.T.Usha to run
2)Why did Nambiar himself not run the race?
Anybody can reply?
1st prize- 1 crore worth flat at Mysore.
1
2
3
4
5
6
7
100
പോസ്റ്റ് നന്നായി. ഇത്തരം ഗഹനമായ വിഷയങ്ങള്‍ ഇനിയുമെഴുതണേ.
കര്മ്മന്യേ വാദി വാരസ്യാര്‍,
മാ ഫലേശന്‍ സുരേശന്‍
>>>>> ----- <<<<<<<
http://anonyantony.blogspot.com/2008/09/blog-post_27.html
അണ്ണേ...എന്തിരണ്ണേ ----ട്ടന്‍ നമ്മളെയിട്ട് വെക്കണത് പോലെ തോന്നണത്? എന്തിരണ്ണേ ലങ്ങേര് ഇങ്ങിനെ ‘വര്‍ഷങ്ങളായി എഴുതിയാലും ഗുണമില്ലെങ്കില്‍ ആളുകള്‍ വായിക്കില്ല എന്നതിന്റെ ഉദാഹരണങ്ങള്‍ ബൂലോഗത്തില്‍ ധാരാളമുണ്ടല്ലോ' എന്നൊരു ബോമ്പ് പൊട്ടിച്ച് പോയത്?
പിന്നില്‍ കുറെ നോക്കിയില്ലെ( പിന്‍' 'യുടെ ) , ഒന്നുകൂടി നോക്കൂ ,എന്നിട്ട് ,ബൂലോക ക്ളബ്ബിലെ ചില പോസ്റ്റുകളും വായിക്കൂ ,അപ്പോള്‍ ഒന്നുകൂടി മനസ്സിലാവും
എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം ഉടലെടുത്തിരിക്കുന്നത് അധികം പേരില്‍നിന്നൊന്നുമല്ലാ എന്നത് :)
( ഒന്നും ചോദിക്കരുത് സ്വയം കണ്ടെത്തുക !!)
Interesting . Isn't?
Read
https://www.blogger.com/comment.g?blogID=8410884502802061205&postID=6368278064137921484
എന്നാ പറഞ്ഞു വരുന്നേ ഇഞ്ചി പെണ്ണ് കുളിയാണ്ടര്‍ (റി) ആണെന്നോ? ഇത്രയും നാളായിട്ട് തനിക്കത് മനസ്സിലായില്ലെ?ബൂലോഗ കുളിയാണ്ടര്‍ ഇഞ്ചി പെണ്ണ് സിന്ദാബാദ്
Lal salam - May 1
കത്തോലിക്കാസഭ തൊഴിലാളി സംഘടന- union.
ഇതൊരു വമ്പന്‍ ചര്‍ച്ചയാകുമെന്നു പ്രതീക്ഷിച്ചു പലരും കാത്തിരുന്നു. മണ്ണിരയെ ചൂണ്ടയില്‍ കൊരുത്തു സ്രാവിനു വേണ്ടി കാത്തിരുന്ന പോലെ...
സാരമില്ല Better Luck Next Time
പാത്തുമ്മാടെആടിനെ കടിച്ച അല്ലെങ്കില്‍ ബയ്റ്റ് ചെയ്ത അല്ലെങ്കില്‍ വിഷമിറക്കിയ പേപ്പട്ടി 5(അഞ്ചു)മിനിട്ടു മുമ്പ് ചത്തുപോയ വിവരം വ്യസനസമേതം,അല്ലെങ്കില്‍ സന്താപസമേതം അല്ലെങ്കില്‍ ദുഃഖപൂര്‍വ്വം അറിയിക്കുന്നു.
കപ്യാര്‍ തൊമ്മന്‍
ഈ അന്നോണി ഇടതു കൂളിപട്ടാളത്തിലെ അംഗം ആണെന്ന് മനസ്സിലാക്കാം.. അവര്‍ മാത്രമാണല്ലോ ജനാധിപത്യത്തിന്റെ കശാപ്പുകാര്‍.. ആട്ടിന്‍ തോലിട്ട ചെന്നാഇക്കല്....
എന്‍റെ തോല്‍ ഏതു ചെന്നായി ആണെന്നറിയില്ല,അടി ച്ചുമാറ്റിയത്.കളര്‍ സ്കൈ ബ്ലൂ.കണ്ടാ ഒന്നറിയിക്ക ണേ.
പാത്തുമ്മാടെ ആട്.
നല്ല ഉശിരന്‍ നാടന്‍ തല്ലും അടിയും കിട്ടുന്നിടത്തു നിന്ന് സൌകര്യപൂര്‍വ്വം മാറി നില്‍ക്കാന്‍ ഞങ്ങള്‍ കുട്ടികമ്മുക്കള്‍ക്ക് നന്നായി അറിയാം കേട്ടോ. തല്ല് കിട്ടുന്നിടമാണെങ്കില്‍ അനോണിയാവാനും ഞങ്ങള്‍ക്ക് നല്ലവണ്ണം അറിയാം അല്ലാത്തപ്പോ ഞങ്ങള്‍ പേരൊക്കെ വെച്ച് വന്ന് ചര്‍ദ്ദിക്കും കേട്ടാ. എപ്പാ നല്ലനടപ്പ് ആവണമെന്ന് ഞങ്ങളെയാരും പഠിപ്പിക്കണ്ട. ഞങ്ങളുടെ നേതാവേ ഒന്നാന്തരം പിണം ആണ്. ഹതു കളി വേറേ!
ഇഞ്ചിമണപ്പിച്ച് നടന്നതിനു തല്ല് കിട്ടിയ ആസ്ഥാന ബ്ലോഗ് ഞരമ്പ്‌രോഗി ശ്രീഹരി പേരു മാറ്റിയെന്ന് കേട്ടു, ഇപ്പോള്‍ കാല്‍വിനോ എന്തരോ എന്തോ? പെമ്പിള്ളേരുടെ ചെരുപ്പ് കരണത്തില്‍ നിന്ന് മാറിയില്ലെങ്കില്‍ ആരും പേരു മാറ്റിപ്പ്പ്പ്വും.
അണ്ണന്‍ ലത് പിടിച്ച് നോട്ടീസാക്കിയാ? സത്യമണ്ണാ..സകല പെമ്പിള്ള ബ്ലോഗിലും അവന്റെ വഹ ഒലിപ്പിക്കലുണ്ട്...
ഒറ്റക്കിറ്റക്കൊക്കെ ആയകൊണ്ട് ചാറ്റിന്റെ അസ്കിതയും. അവന്‍ ലെന്തിരോ ഗോപതീഷനില്‍ എഎസ്‌ല്‍ ചോദിച്ചെന്നോ അടി കിട്ടിയന്നാ ഒന്നും പറയണ്ടണ്ണേ... ലതിന്റെ ചൊരുക്ക് തീരാന്‍ എഴുത്ത് ചികത്സ സ്പെഷ്യലിസ്റ്റ് ഡോക്ടറണ്ണന്‍ മരുന്ന് കൊടുക്കുന്നണ്ടെന്നോ...ബ്ലോഗ്‌ശ്രുതി..
തമ്പിയളിയോ , അതിനു മുന്നേ കമന്റിട്ട അനോണീ,
അങ്ങനെ ബയീ ന്ന് തല്ല് വാങ്ങി വീട്ടിക്കൊണ്ട് പോണ സ്വഭാവം ഞമ്മക്കില്ല മക്കളേ...
ഒരിക്കല്‍ പയറ്റിത്തെളിഞ്ഞ ആ പയേ നമ്പര്‍ വീണ്ടും എറക്കാന്‍ ഉള്ള ഉദ്ദേശമാവും ല്യോ? നടക്കട്ടും നടക്കട്ടും... ചാറ്റി ഹിസ്റ്ററിയൊക്കെ ഉണ്ടാക്കി കഥയായിട്ടെഴുതുമ്പോ ഒരു ലിങ്ക് അങ്ങോട്ട് അയക്കണേ.. വായിച്ചു കുളിരു കോരാന്‍ ആണു...
ഹോ ഇപ്പളേ രോമാഞ്ചം ബരണു....
അപ്പൊ ന്താ പറഞ്ഞു വന്നേ? ആ അങ്ങന്യാണ് തങ്ങളങ്ങാടീല്‍ റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായത്...ഇവടെ കെടന്ന് ഉപഗ്രഹം കളിക്കാതെ വീട്ടി പോവാന്‍ നൊക്കഡേയ്...
സയനോരാ....
ദാ നിമിഷം കൊണ്ട് ലവന്‍ പറന്നെത്തി. ഇവനിടത്തന്നെ നിരങ്ങലു തന്നേ ജോലി? എന്തിരിനിടേ ഇവന്‍ തലയില്‍ പൂട തപ്പിയത്? ഒലിപ്പിക്കലു ബ്ലോഗുകളില്‍ തന്നെ വെടിപ്പായി കിടപ്പുണ്ടല്ല്. ഇവന്‍ എന്തിരടേ പയറ്റിത്തെളിഞ്ഞതെന്ന് പറയണത്? എന്തിരു? നീയാരടേ മച്ചമ്പി? മീശവരച്ച് വെച്ചാല്‍ മീശയാവൂലടേ. തുമ്പപ്പൂ ലോഡ് ലോഡായി ഇറക്കിയാലൊന്നും ഒന്നും നടക്കൂലടേ. മവന്‍ ചെല്ല്.
...... ഒ ഇവനാണാ പേരു മാറ്റിയത്? ;) ഇവന്‍ പുതിയതാണോ? ക്ലച്ച് പിടിക്കാന്‍ പാടുപെടുന്നുണ്ടല്ലേ... തുമ്പപ്പൂ ഇറക്കുന്നതിനു നോക്ക് കൂലിയുണ്ടോ? ;)
ഡേയ്,നോക്കു കൂലിയെ തൊട്ടു കളിക്കല്ലേ.
ഓവറാക്കല്ലേ.
ലാല്‍സലാം
കത്തോലിക്കാസഭ തൊഴിലാളി സംഘടന- union.
http://nasarpolitrics.blogspot.com/2009/04/blog-post_30.html
ഇവിടെവിടൊ ആണ്‍കുട്ടികള്‍ വായിച്ചിരിക്കെണ്ട ഒരു കവിതയുണ്ടെന്നു പറഞ്ഞുകേട്ടു വന്നതാരുന്നു... പക്ഷെ കണ്ടില്ല....!!!
ശ്ശെ... അതൊരു നഷടമായിപ്പോയി....എന്താ ചെയ്ക.....!!!
അങ്ങനെ പതിവുപോലെ ഈ ലേഖനവും ഹൈജാക്ക് ചെയ്തു പോയി..
‘വിവരവിജ്ഞാനം‘ കൊണ്ടും കൂക്കുവിളികള്‍ കൊണ്ടും ! സ്ത്രീയെഴുതിയതുകൊണ്ടായിരിക്കും. അല്ലെങ്കില്‍ എഴുതിയിരിക്കുന്ന രാഷ്ട്രീയം സാമാന്യബോധത്തിനു നിരക്കാത്തതുകൊണ്ട്..ആണ് ഏതുവിവരക്കേടെഴുതിയാലും.. സബാഷ് വിളികള്‍ തലോടലുകള്‍ അഭിനന്ദനപ്പൂപ്പുഞ്ചിരികള്‍ പൂച്ചെണ്ടുകള്‍... ഏതു വിവരക്കേടും ചരിത്രത്തെകൊഞ്ഞനം കുത്തുന്ന ക്ണാപ്പുകളും സിദ്ധാന്തമായി വിളമ്പാം.
ഒരു പ്രച്നവുമില്ലൈ !
സ്ത്രീയാണെഴുതുന്നതെങ്കില്‍ തെറിവിളി വിസര്‍ജ്ജ്യം ലൈംഗികഗൂഢാലോചനാകുറ്റം ആണത്താധികാരപ്രമത്തതകള്‍ കൂക്കിവിളി കമന്റ്.. ഹി ഹി..
കാര്യമായാലും പെണ്ണ് മുണ്ടരുത് ! ചുപ്പ് രഹോ !
പുരോഗമനകേരളം കി ജയ് ഹോ !
ഏതു മമാക്റി ആെണടാ ഈ തുരുമ്ബന്‍.
കോന്‍ ഹൈജാക്കി കര്‍ത്തെ ഹോ?ജയ് ഹോ? ഞങ്ങള്‍ ഇവിടെ ഉള്ളപ്പോള്‍ യാര്‍ ജാക്കി,പൊക്കി, ലോഡിംഗ്, അണ്‍ ലോഡിംഗ് ചെയ്യുന്നെടെ
ഞങ്ങള്ടെ നോക്കുകൂലി എവിടെ?
കത്തോലിക്കാസഭ തൊഴിലാളി സംഘടന-
മെയ്ദിന union.
കാളകള്‍ ചുവപ്പു കാണിച്ചും തുണിപോക്കീം വോട്ടെല്ലാം പെട്ടിയിലാക്കിക്കൊടുത്തുകഴിഞ്ഞപ്പോള്‍, “ ഇനി ഞമ്മ കാണ്‍ഗ്രസ്സിനെ പിന്തുണക്കുന്ന കാര്യം ആലോശനയിലാണെന്നു“ പ്രധാന കാള കളിപ്പീരുകാരന്‍. കാളകള്‍ ഇപ്പോ മുണ്ടിനടിയില്‍ പോക്കിക്കാണിച്ച ചുവപ്പു കാത്സറായി കോണ്ട് മുഖം മൂടാന്‍ പറ്റുമോ എന്നു ഗവേഷിക്കുകയാണത്രെ.
വോട്ടെല്ലാം പെട്ടിയിലായ ശേഷം തലേക്കെട്ടിയ മോഹന എരുമക്ക് പണി പോവുംന്നു കേക്കുന്നല്ലോ.
അദ്വാനിക്കുന്നോനു മോഡിഫിക്കെഷന്‍ പാരപണിയും എന്നും കേക്കുന്നു.
ശരിയാ മരമാക്രീ?
///ഈ ലേഖനവും ഹൈജാക്ക് ചെയ്തു പോയി.. ‘വിവരവിജ്ഞാനം‘ കൊണ്ടും കൂക്കുവിളികള്‍ കൊണ്ടും ! സ്ത്രീയെഴുതിയതുകൊണ്ടായിരിക്കും. ////
എഴുതിയത് സ്ത്രീയാണ് എന്നത് സങ്കല്‍പ്പമല്ലേ തുരുമ്പേ.'അവകാശികള്‍ 'എഴുതിയ വിലാസിനി പെണ്ണായിരുന്നോ ? ഓ, ഞമ്മക്കറീല്ല.
പാത്തുമ്മാടെ ആട്.
ayoo, ivide aarumilyee? enthaanuithra shokamookamaaya anthareeksham, enikku sahikkaan pattanilyyee
കത്തോലിക്കാസഭ തൊഴിലാളി സംഘടന-Atimaali union
എന്താപ്പോ ഇത്? അനോണികളുടെ യുദ്ധകളമോ?... അതോ ഒളി പോരാളികളുടെ സംസ്ഥാന സമ്മേളനമോ...ഏന്തായാലും ഇഞ്ചി ഇതിനാണോ ഇത്രേംഒക്കെ എഴുതി പോസ്ടിയെ? ഏന്തായാലും എനിക്കൊന്നും മനസ്സിലായില്ല :-) ദൈവത്തിനു സ്തോത്രം.
പോസ്റ്റ് കിടിലന്‍.ഇനി കുറച്ചു നാളേക്ക് ഈ ശൈലി മതി.
ഞാന്‍ കേട്ടറിഞ്ഞു വന്നപ്പോഴേക്കും ബ്ലോഗ് പൂട്ടിക്കെട്ടിയിരുന്നു. വെലക്കം ബാക്ക്.
ഇഞ്ചിപെണ്ണ്,
ഒരു സഹായം, ഇ-മെയില്‍ ID ഒന്ന് മെയില്‍ ചെയ്യുമോ
ഇക്കാര്യത്തിന് കമന്‍റ് ഭാഗം ഉപയോഗിച്ചതില്‍ പൊറുക്കുക.
ജോസഫ് ആന്‍റണി
josephamboori@gmail.com
ഈശ്വര.. പഴയ ഇഞ്ചി മാങ്ങ തന്നെയൊ ഇത്?
കിടിലം.
ഒരുപാട് നാളായി ഞാന്‍ പറയണം എന്ന് ഓര്‍ത്തിരുന്ന സംഗതി...
"മാതൃഭൂമി" ആദി പ്രസിദ്ധീകരണങ്ങള്‍ വായിച്ചാല്‍ സാമാന്യബുദ്ധി ഉള്ള ഉള്ള ആര്‍ക്കും ഇതൊക്കെ തോന്നിപ്പോകും.
അടുത്ത കാലത്ത് വായിച്ചവയില്‍ ഏറ്റവും നല്ല ഒരു ബ്ലോഗ് പോസ്റ്റ്. എന്നല്ല, ബെര്‍ളിയുടെ ചില കിടിലന്‍ ആക്ഷേപ ബ്ലോഗ് പോസ്റ്റുകളോട് ഒപ്പം നില്‍ക്കുന്ന, മലയാളം ബ്ലോഗോസ്ഫിയറില്‍ കണ്ട ഏറ്റവും നല്ല സറ്റയര്‍ എന്ന് തന്നെ പറയാം.
അമ്മായി അമേരിക്കയിൽ ചെന്ന് കണ്ടുപിടിച്ച സംസ്ക്കാരങ്ങൾ മലയാളികളെ പഠിപ്പിച്ചു ഉദ്ധരിച്ചു കളയാമെന്നാണോ? അതോ ഈ എഴുതിവിടുന്ന രാജ്യദ്രോഹങ്ങൾക്കൊക്കെ അവിടെ നിന്ന് കൂലിയും കിട്ടുന്നുണ്ടോ?
Post a Comment